ന്യൂദല്‍ഹി: ഐസ്ക്രീം പാര്‍ലര്‍ കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് നല്കിയ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി ജൂലായിലേക്ക് മാറ്റി.
വേനലവധിക്കു ശേഷം കേസ് പരിഗണിക്കുമെന്ന് ജസ്റ്റിസ് അനില്‍ ആര്.ദവെ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഇന്ന് വ്യക്തമാക്കുകയായിരുന്നു.
കേസില്‍ നേരത്തെ സുപ്രീംകോടതി സി.ബി.ഐക്ക് നോട്ടീസ് അയച്ചിരുന്നു. ഇത് കേന്ദ്ര ഏജന്‍സി അന്വേഷിക്കേണ്ട കേസല്ലെന്നാണ് സിബിഐ കോടതിയില്‍ മറുപടി നല്‍കിയത്. സാക്ഷികളെ പണം കൊടുത്ത് സ്വാധീനിച്ച് കേസ് അട്ടിമറിച്ചുവെന്നാണ് വി.എസിന്റെ വാദം.
കേസ് അട്ടിമറിക്കാന്‍ ഇടപെട്ടവരിലെ 22 പേരില്‍ സംസ്ഥാന മന്ത്രിയും, ജുഡീഷ്യല്‍ രംഗത്തെ പ്രമുഖരുമൊക്കെ ഉള്ളതുകൊണ്ട് ലോക്കല്‍ പൊലീസ് അന്വേഷിച്ചാല്‍ സത്യംപുറത്തുവരില്ലെന്നും വി.എസ് വാദിക്കുന്നു. ഈ സാഹചര്യത്തില്‍ കേസ് സിബിഐക്ക് വിടണമെന്നാണ് വി.എസിന്റെ ആവശ്യം.
കേസ് ഏറ്റെടുക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് സിബിഐ പറഞ്ഞെങ്കിലും കോടതി നിര്‍ദ്ദേശിച്ചാല്‍ സിബിഐക്ക് കേസ് അന്വേഷിക്കേണ്ടിവരും. അട്ടിമറിക്കേസ് അന്വേഷണത്തില്‍ യാതൊരു വീഴ്ചയും വന്നിട്ടില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: