അഫ്ഗാനിസ്ഥാന്റെ വടക്ക് കിഴക്കന്‍ പ്രവിശ്യയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് 52 പേര് കൊല്ലപ്പെട്ടു.
മണ്ണിടിച്ചില്‍ ബാധയെ തുടര്‍ന്ന് ബഡാഖഷാന്‍ പ്രവിശ്യ രാജ്യത്തെ മറ്റു പ്രദേശങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടിരിക്കുകയാണ്.
ബഡാഖഷാന്‍ അഫ്ഗാനിസ്ഥാനിലെ ഏറ്റവും ദരിദ്രവും വികസനമില്ലാത്തതുമായ മേഖലയാണ്. വസന്ത കാലങ്ങളില്‍ മഞ്ഞു ഉരുകുന്നതിനെ തുടര്‍ന്ന് വലിയ മണ്ണിടിച്ചിലുകള്‍ ഇവിടെ പതിവാണ്.
ഇന്ന് പുലര്‍ച്ചെ താജിക്കിസ്ഥാന്‍ അതിര്‍ത്തിക്കടുത്തുള്ള ഖവഹാന് ജില്ലയിലും മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്.
പ്രവിശ്യയുടെ തലസ്ഥാനമായ ഫൈസാബാദില്‍ നിന്ന് 200 കിലോമീറ്റര്‍ മാറിയാണ് ഈ ഒറ്റപ്പെട്ട മേഖല സ്ഥിതി ചെയ്യുന്നത്. പ്രദേശത്തേയ്ക്ക് റോഡ് മാര്‍ഗ്ഗമൊന്നുമില്ല. ഹെലികോപ്റ്റര്‍ മാത്രമാണ് ഈ പ്രദേശത്തേയ്ക്കുള്ള ഒരുപാദി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: