പ്രധാനമന്ത്രിയുടെ മഹത്തായ കര്‍മഫലം അര്‍ഹരുടെ കൈകളില്‍ എത്തട്ടെ. നേപ്പാള്‍ ആയതിനാല്‍ കുഴപ്പമില്ല.അല്ലെങ്കില്‍ മാതാ അമൃതാനന്ദമയീമഠത്തില്നിന്ന് സുനാമി വന്നപ്പോള്‍ കേരളത്തില്‍ മാത്രം 100 കോടി രുപയുടെ ചെലവുപ്രതീക്ഷിച്ച് തുടങ്ങിവെച്ച ഭവനപദ്ധതി അവസാനിക്കുമ്പോള്‍ 600 കോടിയോളം ചെലവഴിച്ചു. ഇന്നും ഒരു ലക്ഷം അശരണരായ അമ്മമാര്‍ക്ക് പെന്‍ഷനും കൊടുത്തുപോരുന്നുണ്ട്.
ഒരു ലക്ഷത്തിനടുത്ത് വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് കേരളത്തില്‍ ലഭിക്കുന്നുണ്ട്. എന്റെ ചെറിയ ഗ്രാമത്തില്‍ മാത്രം നൂറ്റിപത്ത് അമ്മമാര്‍ക്ക് പെന്‍ഷനും നാല്പതു വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പും അശ്രമം വഴി ലഭിക്കുന്നുണ്ട്. ഇതൊക്ക അയാലും ചില വകതിരിവില്ലാത്തവര്‍ വിളിക്കും ആള്‍ദൈവമെന്ന്. ഇത്രയും നല്ലകാര്യങ്ങള്‍ ചെയ്യുന്നവരേ വന്ദിച്ചില്ലങ്കിലും നിന്ദിക്കരുതെന്ന് അപേക്ഷിക്കുന്നു. ഏത് വിശ്വാസത്തില്പ്പെട്ടവരായാലും അവരെ അധിക്ഷേപിക്കാതിരിക്കാനെങ്കിലും ശ്രമിക്കുക!
ഷാജി. എം.ഐ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: