തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ.എം മാണിയുടെ ഔദ്യോഗിക വസതിയില്‍ വിജിലന്‍സ് പരിശോധന നടത്തി. ബാറുടമ ബിജു രമേശ് നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായിരുന്നു പരിശോധന.
കെ.എം മാണിക്കെതിരെയുള്ള കേസില്‍ സാഹചര്യത്തെളിവുകള്‍ മാത്രമാണ് ഉള്ളത്. കെ.എം മാണി പണം വാങ്ങിയെന്ന് ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയാണ് മൊഴി നല്‍കിയത്. വീടിന്റെ വരാന്തയില്‍ വച്ച് കെ.എം മാണി ബിജു രമേശിന്റെ കയില് നിന്നും പണം വാങ്ങുന്നത് താന്‍ കണ്ടു എന്നാണ് അമ്പിളി നല്കിയ മൊഴി. ഈ മൊഴിയുടെ സാധുത പരിശോധിക്കുന്നതിന് വേണ്ടി മാത്രമാണ് വിജിലന്‍സ് പരിശോധന നടത്തിയത്.
വസതിക്ക് പുറത്തുനിന്ന് അകത്ത് നടക്കുന്നത് കാണാന്‍ കഴിയുമോ എന്നതടക്കം അന്വേഷണ സംഘം പരിശോധിച്ചുവെന്നാണ് അറിയുന്നത്. കോഴപ്പണവുമായി ബാറുടമകള്‍ മന്ത്രി മാണിയുടെ ഔദ്യോഗിക വസതിയില്‍ എത്തിയതിന് തെളിവുണ്ടെങ്കിലും അദ്ദേഹമത് കൈപ്പറ്റിയതായി വിജിലന്‍സ് സംഘത്തിന് കണ്ടെത്താനായില്ലെന്നാണ് അറിയുന്നത്.
അതേസമയം മൊഴി നല്കാന് വിജിലന്‍സ് എസ്.പി നിര്‍ബന്ധിക്കുന്നുവെന്ന് ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന് പ്രസിഡന്റ് രാജ്കുമാര് ഉണ്ണി പരാതിപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: