തിരുവനന്തപുരം: റോഡ് ട്രാന്‍സ്പോര്‍ട്ട് സുരക്ഷാ ബില്‍ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ വാഹനപണിമുടക്ക് ബുധനാഴ്ച അര്‍ധരാത്രി ആരംഭിക്കും. വ്യാഴാഴ്ച അര്‍ധരാത്രി വരെ തുടരും.
കെഎസ്ആര്‍ടിസിയിലെ മിക്ക യൂണിയനുകളും പണിമുടക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സ്വകാര്യ ബസുകളും സര്‍വിസ് നടത്താനിടയില്ല. ഓട്ടോറിക്ഷ, ടാക്സി, ടെമ്പോ ട്രക്കര്‍, ലോറി, മിനിലോറി, സ്വകാര്യ ബസ് അടക്കം തൊഴിലാളികള്‍ പണിമുടക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
സിഐടിയു, എഐടിയുസി, ബിഎംഎസ്, ഐഎന്‍ടിയുസി, യുടിയുസി, എച്ച്എംഎസ്, എസ്.ടി.യു, കെടിയുസി എന്നീ ട്രേഡ് യൂണിയനുകള്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് മോട്ടോര്‍ തൊഴിലാളി യൂണിയനുകളുടെ സംയുക്ത സമരസമിതി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
സ്വകാര്യ വാഹനങ്ങളെ തടയാന്‍ സംയുക്ത സമരസമിതി തീരുമാനിച്ചിട്ടില്ല. പാല്, പത്രം, ആശുപത്രി, വിവാഹം ഉള്‍പ്പെടെ വാഹനങ്ങളെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം വാഹനപണിമുടക്കിനെ തുടര്‍ന്ന് കേരള സര്‍വകലാശാല വ്യാഴാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: