ആലപ്പുഴ: കെ.ആര്. ഗൗരിയമ്മ സിപിഎമ്മില്‍ ചേരാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ജെഎസ്എസിന്റെ പേരിലുള്ള രണ്ട് പാര്‍ട്ടി ഓഫീസുകളും മടക്കി നല്കാന് ഗൗരിയമ്മ തയാറാകണമെന്ന് ജെഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എ.എന്‍. രാജന്‍ബാബു ആവശ്യപ്പെട്ടു.
ജെഎസ്എസ് പ്രവര്‍ത്തകരില്‍ നിന്ന് പണം പിരിച്ചാണ് തിരുവനന്തപുരത്തെയും ആലപ്പുഴയിലെയും പാര്‍ട്ടി ഓഫീസുകള്‍ നിര്‍മ്മിച്ചത്. ഗൗരിയമ്മ സ്വന്തം അണികളെ വിസ്മരിച്ച് സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കായി സിപിഎമ്മില്‍ ചേരാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഈ രണ്ടു ഓഫീസുകളും മടക്കി നല്കാന് തയാറാകേണ്ടതാണ്. 1
994ല്‍ ഗൗരിയമ്മ പാര്‍ട്ടി വിട്ടപ്പോഴുള്ളതിനേക്കാള് മോശമായ അവസ്ഥയിലാണ് ഇന്ന് സിപിഎം. ഇപ്പോള്‍ സിപിഎമ്മാണോ ഗൗരിയമ്മയാണോ തെറ്റു തിരുത്തിയതെന്ന് വ്യക്തമാക്കാന്‍ പൊതുജനങ്ങള്‍ മുമ്പാകെ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജെഎസ്എസിന്റെ ഭരണഘടനയിലും പ്രമേയങ്ങളിലും മാറ്റം വരുത്തുന്നതിനായി പ്രത്യേക സംസ്ഥാന സമ്മേളനം 16, 17 തീയതികളില്‍ ആലപ്പുഴയില്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ജെഎസ്എസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. ഷാജുവും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: