കാഠ്മണ്ഡു: ഞങ്ങളുടെ സര്‍ക്കാരില്‍ ഞങ്ങള്‍ക്ക് അല്‍പ്പം പോലും വിശ്വാസമില്ല. ഭാരത സര്‍ക്കാരിലും അവിടുത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയിലും മാത്രമാണ് ഞങ്ങള്‍ക്ക് ഇപ്പോള്‍ വിശ്വാസം.ധാടിംഗിലെ ഒരു ഗ്രാമീണന് ധ്രുവ് കാണ്ഡേല് പറഞ്ഞു. ഭാരതം അയച്ച ഈ ഹെലിക്കോപ്റ്ററുകള്‍ ഇല്ലായിരുന്നെങ്കില്‍ മലനിരകളില്‍ കിടന്ന് ജനങ്ങള്‍ മരിക്കുമായിരുന്നു. കാണ്ഡേല് പറഞ്ഞു. ഭൂചലനം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഭാരതത്തില്‍ നിന്ന് രക്ഷാ പ്രവര്‍ത്തനത്തിനുള്ള സംഘങ്ങള്‍ നേപ്പാളില്‍ എത്തിക്കഴിഞ്ഞിരുന്നു.
രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ചൈനയും നല്ല സേവനമാണ് ചെയ്യുന്നത്. പക്ഷെ ഭാരതം വളരെ മികച്ച സേവനമാണ് കാഴ്ച വയ്ക്കുന്നത്. നേപ്പാള്‍ കരസേനാ മേധാവി ഗൗരവ് റാണ പറഞ്ഞു. തദ്ദേശവാസികളുമായി ബന്ധപ്പെടാന്‍ ചൈനീസ് രക്ഷാപ്രവര്‍ത്തകര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ട്. ഭാഷയും സംസ്ക്കാരവുമെല്ലാം തടസമാണ്. എന്നാല്‍ നാട്ടുകാര്‍ക്ക് ഭാരത സംഘവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ വളരെ എളുപ്പമാണ്. എന്നാല്‍ ചൈനീസ് സംഘത്തിന് വീഡിയോ എടുക്കുന്നതിലും പുകവലിക്കുന്നതിലുമാണ് താല്‍പ്പര്യം. അദ്ദേഹം പറഞ്ഞു.
ഞാന്‍ വിമര്‍ശിക്കുകയല്ല, പക്ഷെ അവരുടെ പ്രവര്‍ത്തനം അകന്നുമാറിയാണ്. ഭാഷയും ഒരു പ്രശ്നമാണ്. ഒരു മുതിര്‍ന്ന ഭാരത ഉദ്യോഗസ്ഥന് പറഞ്ഞു. ഭാരത സംഘം രക്ഷാ പ്രവര്‍ത്തനം നടത്തിവന്നിരുന്ന സ്ഥലത്ത് ഒരു ചൈനീസ് സംഘവും എത്തി. വീഡിയോ ചിത്രീകരണമായിരുന്നു അവരുടെ പരിപാടി. ഒടുവില്‍ അവരോട് മാറിപ്പോകാന്‍ പറയേണ്ടിവന്നു. അദ്ദേഹം പറഞ്ഞു. തങ്ങള്‍ പറയുന്നത് ഒന്നും അവര്‍കേള്‍ക്കുന്നില്ല. നേപ്പാള്‍ കോണ്‍സ്റ്റബിള്‍ ലേപാച്ച പറഞ്ഞു. ഇന്ത്യാക്കാരുമായി ഒരു കുഴപ്പവുമില്ല. മറ്റൊരു കോണ്‍സ്റ്റബിളായ എസ് ഗിരി പറഞ്ഞു.
ഭാരത സംഘത്തിന് നല്ല മുന്‍പരിചയവുമുണ്ട്. മുന്‍പ് 2011ല്‍ ജപ്പാനില്‍ സുനാമി ഉണ്ടായപ്പോഴും അവര്‍ രക്ഷാ ദുരിതാശാ്വസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിരുന്നു. അതിന്റെ മികവും അവര്‍ക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: