രഭസാദാകൃഷ്യ ഭക്തിശൃങ്ഖലയാ
പുരഹരചരണാളാനേ
ഹൃദയമദേഭം ബധാന ചിദ്യന്ത്രൈഃ
അല്ലയോ പുരഹരാ(ത്രിപുരാന്തകാ), ധൈര്യമാകുന്ന അങ്കുശത്താല്‍(തോട്ടിയാല്‍) ബദ്ധപ്പാടോടു കൂടിഎന്റെഹൃദയമാകുന്ന മദയാനയെവലിച്ച് ഭക്തിയാകുന്ന ചങ്ങലകൊണ്ട്അങ്ങയുടെ പാദങ്ങളാകുന്നതൂണില്(കുറ്റിയില്‍) ചിദ് യന്ത്രന്താല് (ജ്ഞാനത്താല്‍) അവിടുന്ന് ബന്ധിച്ചാലും.
പ്രചരത്യഭിതഃ പ്രഗല്ഭവൃത്ത്യാ
മദവാനേഷ മനഃ കരീ ഗരീയാന്‍
പരിഗൃഹ്യ നയേന ഭക്തിരജ്ജ്വാ
പരമസ്ഥാണുപദംദൃഢം നയാമും
ഹേ പ്രഭോ, മദത്തോടുകൂടിയവനും ഗൗരവമേറിയവനുമായഎന്റെ ഈ മനസ്സാകുന്ന ആന പ്രാഗല്ഭ്യത്തോടെചുറ്റിസഞ്ചരിക്കുന്നു. ഈ ആനയെ നയത്തില്‍ പിടികൂടി ഭക്തിയാകുന്ന കയറിനാല്സ്ഥാണുപദത്തിലേക്ക്ദൃഢമായി നയിക്കേണമേ. സ്ഥാണുപദംഎന്നതിനു സ്ഥിരമായസ്ഥാനം എന്നുംശിവന്റെ(സ്ഥാണുവിന്റെ) പാദംഎന്നുംഅര്ത്ഥം.
സര്വാലങ്കാരയുക്താംസരളപദയുതാം-
സാധുവൃത്താംസുവര്ണാം
സദ്ഭിഃസംസ്തൂയമാനാം സരസഗുണ-
യുതാംലക്ഷിതാംലക്ഷണാഢ്യാം
ഉദ്യദ്ഭൂഷാവിശേഷാമുപഗതവിനയാം-
ദ്യോതമാനാര്ത്ഥരേഖാം
കല്യാണീംദേവഗൗരീപ്രിയമമ-
ടകവിതാകന്യകാംത്വംഗൃഹാണ
അല്ലയോഗൗരീപ്രിയനായദേവാ, സര്വാലങ്കാരയുക്തയുംസരളപദങ്ങളോടുകൂടിയവളും സാധുവൃത്തയുംസുവര്ണ്ണയുംസജ്ജനങ്ങളാല് പുകഴ്ത്തപ്പെടുന്നവളുംസരസഗുണങ്ങളോടുകൂടിയവളുംലക്ഷണങ്ങളോടുകൂടിയവളുംതിളങ്ങുന്ന വിശേഷാഭരണങ്ങളോടുകൂടിയവളുംവിനീതയുംഉത്തമചിഹ്നങ്ങളോടുകൂടിയവളുംമംഗളസ്വരൂപിണിയുമായകവിതയാകുന്നഎന്റെ ഈ കന്യകയെഅവിടുന്ന് ഗ്രഹിച്ചാലും(സ്വീകരിച്ചാലും).
കന്യകസര്വാലങ്കാരങ്ങളോടെശോഭിക്കുന്നു. കവിതാകന്യക ഉപമാദികളായഅലങ്കാരങ്ങളോടെശോഭിക്കുന്നു. കന്യകയുടെ പാദങ്ങള്മൃദുവാണ്. കവിതാകന്യകസരളമായ പദങ്ങള്‍ ചേര്‍ന്നവളാണ്. കന്യകസുചരിതയായവളുംകവിതാകന്യക നല്ല വൃത്തങ്ങളോടുകൂടിയവളുമാണ്. കന്യക നല്ല വര്‍ണ്ണത്തോടും(നിറത്തോടും)കവിതാകന്യക നല്ല വര്‍ണ്ണങ്ങളോടും(അക്ഷരങ്ങളോടും) കൂടിയവളാണ്. ഇരുവരും നല്ല ജനങ്ങളാല്‍ പ്രകീര്‍ത്തിക്കപ്പെടുന്നു.
കന്യകശൃംഗാരാദിരസങ്ങളോടുംകവിതാകന്യകമാധുര്യാദിരസങ്ങളോടുംശോഭിക്കുന്നു. സ്ത്രീകള്ക്കുവേണ്ടഉത്തമലക്ഷണങ്ങള്കൊണ്ട് കന്യകയുംകവിതയ്ക്കുവേണ്ടഉത്തമലക്ഷണങ്ങള്കൊണ്ട്കവിതാകന്യകയും ശ്രേഷ്ഠരാണ്. ഇരുവര്ക്കുംവിശേഷഭൂഷണങ്ങളുണ്ട്.കന്യകവിനയത്തോടുംകവിതാകന്യകശിക്ഷയോടുംകൂടിയവരാണ്.കവിത പ്രകാശിക്കുന്ന അര്‍ത്ഥങ്ങളാകുന്ന രേഖകളോടെശോഭിക്കുന്നു. കന്യകഉത്തമചിഹ്നങ്ങളോടെശോഭിക്കുന്നു. ഇരുവരുംകല്ല്യാണിമാരുമാണ്.
ഇദംതേയുക്തംവാ പരമശിവകാരുണ്യജലധേ
ഗതൗതിര്യഗ്രൂപം തവ പദശിരോദര്‍ശനധിയാ
ഹരിബ്രഹ്മാണൗതൗദിവി ഭുവിചരന്തൗ ശ്രമയുതൗ
കഥംശംഭോ സ്വാമിന് കഥയമമവേദ്യോസി പുരതഃ
അല്ലയോകരുണാവാരിധിയായ പരമേശ്വരാ, അങ്ങയുടെ പാദവുംശിരസ്സുംദര്ശിക്കുവാനായിവിഷ്ണുവും ബ്രഹ്മാവുംതിര്യക്കുകളുടെരൂപം സ്വീകരിച്ച്ആകാശത്തിലും ഭൂമിയിലും ശ്രമത്തോടുകൂടിസഞ്ചരിക്കുന്നവരായി ഭവിച്ചു. ഹേശംഭോ, ഇത്അങ്ങേയ്ക്ക്ഉചിതമായ പ്രവൃത്തിയാണോ? സ്വാമിയായഅവിടുന്ന് എനിക്കുമുന്നില്അറിയപ്പെടുന്നവനായിഎങ്ങിനെ ഭവിക്കാനാണ്?
ശിവലിംഗത്തിന്റെമൂലവും അഗ്രവും കണ്ടെത്താന്‍ വിഷ്ണുവരാഹമായും ബ്രഹ്മാവ്ഹംസമായുംമാറിയത്സൂചിപ്പിച്ചിരിക്കുന്നു. വിഷ്ണുവിനും ബ്രഹ്മാവിനും വളരെ പരിശ്രമിച്ചിട്ടും സാധിക്കാത്ത ശിവദര്‍ശനം നിസ്സാരനായ തനിക്കെങ്ങിനെ സാധിക്കുമെന്ന ചോദ്യമാണു ഈ ശ്ലോകത്തിലൂടെആചാര്യസ്വാമികള്ഉന്നയിക്കുന്നത്. തനിക്കുദര്ശനം നല്‍കാത്ത ഭഗവാന്റെ പ്രവൃത്തിയുക്തമല്ലഎന്നുംസൂചിപ്പിക്കുന്നു.
സ്തോത്രേണാലമഹം പ്രവച്മി ന മൃഷാദേവാവിരിഞ്ചാദയഃ
സ്തുത്യാനാം ഗണനാപ്രസങ്ഗസമയേത്വാമഗ്രഗണ്യംവിദുഃ
മാഹാത്മ്യാഗ്രവിചാരണപ്രകരണേ ധാനാതുഷസ്തോമവ
ദ്ധൂതാസ്ത്വാം വിദുരുത്തമോത്തമഫലംശംഭോ ഭവത്സേവകാഃ
സ്തോത്രംചെയ്തതുമതി. ഞാന്‍ വെറുതെ പറയുകയല്ല. അല്ലയോശംഭോ, സ്തുതിക്കപ്പെടുവാന്‍ യോഗ്യരായ ദേവന്മാരെ എണ്ണുന്ന സമയത്ത്അങ്ങ്അഗ്രഗണ്യന്(ഒന്നാമന്) എന്ന് ബ്രഹ്മാദിദേവകള്‍ മനസ്സിലാക്കുന്നു. മാഹാത്മ്യത്തേക്കുറിച്ച് ചിന്തിക്കുമ്പോള്‍ കുത്തിയ നെല്ലിന്റെ ഉമി എന്നതു പോലെകളയപ്പെട്ട സേവകരായദേവകള്അങ്ങ്ഉത്തമങ്ങളായവയില്വെച്ച്ഉത്തമമായ ഫലമാണ്എന്ന് മനസ്സിലാക്കുന്നു.
ശങ്കരാചാര്യസ്വാമികള്രചിച്ച ശിവാനന്ദലഹരീസ്തോത്രം
സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: