ചെന്നൈ: ഐപിഎല്ലില്‍ മികച്ച കുതിപ്പ് തുടരുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിന് തിരിച്ചടിയായി ആര്. അശ്വിന് പരിക്ക്. കൈവിരലിന് പരിക്കേറ്റ അശ്വിന് അടുത്ത രണ്ട് മത്സരങ്ങളില്‍ ചെന്നൈ നിലയില്‍ ഉണ്ടാവില്ല. ഇന്ന് കൊല്‍ക്കത്തയ്ക്കും മെയ് രണ്ടിന് സണ്‍റൈസേഴ്സ് ഹൈദരാബാദിനും എതിരായ മത്സരങ്ങളാണ് അശ്വിന് നഷ്ടമാകുക. ചൊവ്വാഴ്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഫീല്‍ഡ് ചെയ്യുമ്പോഴാണ് അശ്വിന്റെ വിരലിന് പരിക്കേറ്റത്.
കൊല്‍ക്കത്തയുടെ സൂര്യകുമാര്‍ യാദവ് നല്കിയ ക്യാച്ച് എടുക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു അശ്വിന് പരിക്കേറ്റത്. കളിയുടെ 12-ാം ഓവറില്‍ സൂര്യകുമാര്‍ യാദവിന്റെ ക്യാച്ചിന് ശ്രമിച്ചപ്പോഴാണ് അശ്വിന്റെ കൈവിരലിന് പരിക്കേറ്റത്. ഈ മത്സരത്തില്‍ പരിക്കേല്‍ക്കുന്നതിന് മുന്‍പ് രണ്ട് ഓവര്‍ എറിഞ്ഞ അശ്വിന് അഞ്ച് റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു.
റോബിന് ഉത്തപ്പയും മനീഷ് പാണ്ഡെയുമാണ് അശ്വിന്റെ ഇരകളായിത്തീര്‍ന്നത്. അത്യന്തം ആവേശകരമായ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍കിംഗ്സ് രണ്ട് റണ്‍സിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ തോല്‍പ്പിച്ചു.
കൊല്‍ക്കത്തയ്ക്കു ജയിക്കാന്‍ 135 റണ്‍സ് മതിയായിരുന്നെങ്കിലും ചെന്നൈ ബൗളര്‍മാരുടെ കൃത്യതയാര്‍ന്ന ബൗളിംഗിന് മുന്നില്‍ അവരുടെ ഇന്നിംഗ്സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 132ല്‍ അവസാനിക്കുകയായിരുന്നു. 39 റണ്‍സെടുത്ത റോബിന് ഉത്തപ്പയും പുറത്താകാതെ 28 പന്തില്‍ 38 റണ്‍സെടുത്ത ടെന്‍ ഡോഷ്ചാറ്റെയും മാത്രമാണ് മികച്ച പ്രകടനം നടത്തിയത്. ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ അടക്കം നാലുപേര്‍ പൂജ്യത്തിന് പുറത്തായതും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് തിരിച്ചടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: