ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് അപ്രതീക്ഷിത തിരിച്ചടി. ഇന്നലെ പുലര്‍ച്ചെ സമാപിച്ച പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ഹള്‍ സിറ്റിയാണ് കരുത്തരായ ലിവര്‍പൂളിനെ അട്ടിമറച്ചത്. വിജയത്തോടെ ഹള്‍ സിറ്റി തരംതാഴ്ത്തല്‍ ഭീഷണിയില്‍ നിന്ന് ഏറെക്കുറെ രക്ഷപ്പെടുകയും ചെയ്തു. കളിയുടെ 37-ാം മിനിറ്റില്‍ മിഖായേല്‍ ഡൗസണാണ് ഹള്‍ സിറ്റിയുടെ വിജയഗോള്‍ നേടിയത്.
2013 ജനുവരി ഒന്നിനുശേഷം ഡൗസണ്‍ നേടുന്ന ആദ്യ ഗോളാണിത്. അഹമ്മദ് എല്‍മൊഹമ്മദി നല്കിയ ക്രോസാണ് നല്ലൊരു ഹെഡ്ഡറിലൂടെ ഡൗസണ്‍ ലിവര്‍പൂള്‍ വല കുലുക്കിയത്. പരാജയത്തോടെ ലിവര്‍പൂളിന്റെ ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഏറെക്കുറെ നഷ്ടമാവുകയും ചെയ്തു. നാലാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിനേക്കാള്‍ ഏഴ് പോയിന്റ് പിന്നിലാണ് അഞ്ചാം സ്ഥാനത്തുള്ള ലിവര്‍പൂള്‍. യുണൈറ്റഡിന് 34 കളികളില്‍ നിന്ന് 65ഉം ലിവര്പൂഴിന് 58 പോയിന്റുമാണുള്ളത്. ഇന്നലെ ഹള്‍ സിറ്റിയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ പോയിന്റ് വ്യത്യാസം നാലായി കുറയ്ക്കാന്‍ ലിവര്‍പൂളിന് സാധിക്കുമായിരുന്നു.
കളിയില്‍ പന്ത് കൂടുതല്‍ സമയം കൈവശം വെച്ചതും ഷോട്ടുകളുതിര്‍ത്തതും ലിവര്‍പൂള്‍ താരങ്ങളായിരുന്നുവെങ്കിലും മികച്ചൊരു സ്ട്രൈക്കറുടെ അഭാവമാണ് അവര്‍ക്ക് തിരിച്ചടിയായത്. 69 ശതമാനവും പന്ത് നിയന്ത്രിച്ച ലിവര്‍പൂള്‍ താരങ്ങള്‍ 12 ഷോട്ടുകള്‍ പായിച്ചതില്‍ 9 എണ്ണം ലക്ഷ്യത്തിലേക്ക് നീങ്ങിയെങ്കിലും ഹള്‍ സിറ്റിയെ ഗോളിയെ കീഴടക്കാനുള്ള കരുത്ത് മരിയോ ബെലോട്ടേല്ലിയും സ്റ്റര്‍ലിംഗും കൗടീഞ്ഞോയും ലല്ലാനയും മുള്‍പ്പെട്ട താരനിരയ്ക്കുണ്ടായില്ല. അതേസമയം ഹള്‍ സിറ്റി ആകെ പായിച്ചത് 7 ഷോട്ടുകളാണ്. ഇതില്‍ നാലെണ്ണം ലക്ഷ്യത്തിലേക്കായിരുന്നു. ഒരെണ്ണം ലിവര്‍പൂള്‍ വലയില്‍ കയറുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: