കാഠ്മണ്ഡു: 82 മണിക്കൂറാണ് കല്ക്കൂമ്പാരത്തിനടിയില്പെട്ട് ജീവിതത്തിനും മരണത്തിനുമിടയ്ക്ക് ഋഷി ഘനാല് കഴിഞ്ഞത്. ഞാന്‍ എന്റെ മൂത്രം കുടിച്ചാണ് ജീവന് നിലനിര്‍ത്തിയത്, ഘനാല് പറഞ്ഞു.
മൂന്നാം പക്കമായിരുന്നു ഘനാലിനെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്തത്. ആരെങ്കിലും വന്ന് രക്ഷിക്കുമെന്ന പ്രതീക്ഷയെല്ലാം പോയി. ചുണ്ടുകള്‍ വരണ്ടുണങ്ങി, നഖം വെളുത്തു. ചുറ്റും മൃതദേഹങ്ങളായിരുന്നു. അസഹനീയമായ ദുര്‍ഗന്ധവും, ഘനാല് ഭീകരനിമിഷങ്ങളെ ഓര്‍ത്തെടുത്തു.
മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഫ്രഞ്ച് സംഘമാണ് ഘനാലിനെ പുറത്തെടുത്തത്. കാലുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റ ഘനാല് ഇപ്പോള്‍ കാഠ്മണ്ഡുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: