കാഠ്മണ്ഡു: ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ നേപ്പാളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ജീവന് ശേഷിച്ചവരെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിക്കാനായിട്ടുണ്ട്. ഇവര്‍ക്കുള്ള ഭക്ഷണവും ചികിത്സാ സൗകര്യങ്ങളുമാണ് ഇപ്പോള്‍ നേരിടുന്ന അടിയന്തിര പ്രശ്നങ്ങള്‍. അതിനിടെ സാംക്രമിക രോഗങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള കര്‍ക്കശ നപടികളാണ് മറ്റൊരു പ്രതിസന്ധി.
ഭാരത സൈനിക സംഘത്തിന്റെ ഓപ്പറേഷന് മൈത്രിക്ക് രാജ്യാന്തരങ്ങളില്നിന്ന് വലിയ പ്രശംസ കിട്ടുകയാണ്. സ്ത്രീകളടക്കമുള്ള സൈനിക സംഘം നടത്തുന്ന സാഹസിക സേവനങ്ങള്‍ക്ക് വന്‍ പിന്തുണയാണ് സമൂഹം നല്‍കുന്നത്.
എന്നാല്‍, നേപ്പാളിലേക്ക് ക്രിസ്ത്യന്‍ മിഷണറിമാര്‍ അയച്ച വിമാനത്തില്‍ ദുരിത നിവാരണ സാമഗ്രി കള്‍ക്കു പകരം ഒരുലക്ഷത്തോളം ബൈബിളുകളായിരുന്നു.ലോകമെമ്പാടും കിസ്തുമത വിശ്വാസികള്‍ക്ക് ഈ സംഭവം നാണക്കേടായിരിക്കുകയാണ്. മിക്ക രാജ്യങ്ങളും ഇതിനെ അപലപിച്ചു. നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്രാള സംഭവത്തോട് അതിരൂക്ഷമായി പ്രതികരിച്ചു.
അതേ സമയം നേപ്പാളിലേക്ക് പാക്കിസ്ഥാനില്നിന്നയച്ച ഭക്ഷണപ്പൊതികളില്‍ ഗോമാംസം ഉണ്ടായത് ഏറെ വിവാദമായി. ഭക്ഷണ വസ്തുക്കള്‍ ഗോമാംസം ചേര്ത്തുണ്ടാക്കിയതാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് വിതരണം അധികൃതര്‍ തടഞ്ഞിരിക്കുകയാണ്. പാക്കറ്റിനു പുറത്ത് ബീഫ് മസാല എന്നു രേഖപ്പെടുത്തിയിട്ടുമുണ്ട്.
എന്നാല്‍, ആര്‍എസ്എസിന്റെ മാര്‍ഗ്ഗദര്‍ശിത്വത്തില്‍ നേപ്പാളില്‍ നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസ നേടുന്നു. ഹിന്ദു സ്വയംസേവക സംഘിന്റെ (എച്ച്എസ്എസ്) ആഭിമുഖ്യത്തിലാണ് ഇവിടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബൊളെ നേരിട്ടാണ് സേവാ പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുന്നത്.
കുറഞ്ഞത് 1000 പേര് പൂര്‍ണ്ണസമയ പ്രവര്‍ത്തകരായി ഇവിടെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ സേവനം ചെയ്യുന്നു. മെഡിക്കല്‍, സുരക്ഷ, ഭക്ഷണം, പാര്‍പ്പിടം, കുട്ടികളുടെ പരിചരണം എന്നിങ്ങനെ വിവിധ വകുപ്പുകള്‍ തിരിച്ച് അവയ്ക്കെല്ലാം മേല്‍നോട്ടക്കാരെയും പ്രവര്‍ത്തകരേയും വിന്യസിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: