സകല ശാസ്ത്രങ്ങളും കടഞ്ഞെടുത്തുണ്ടാക്കിയ അമൃതം തന്നെയാണ് അമ്മ നിങ്ങള്‍ക്ക് പകര്‍ന്നുതന്ന ദിവേ്യാപദേശം. വേദങ്ങളുടെയും ശാസ്ത്രങ്ങളുടെയും ഭഗവല്‍ ഗീതയുടെയുമെല്ലാം സാരസര്‍വ്വസ്വമാണത്.
കോവണിപടികള്‍ ഒന്നൊന്നായി ചവിട്ടിക്കയറിയാണ് അവസാനം ഭവനത്തിന്റെ മുകളിലത്തെ നിലയില്‍ എത്തിച്ചേരുന്നത്. അതുപോലെ ഗാഢാനുഭൂതിയുടെ അപരോക്ഷാനുഭൂതിയില്‍ വേദിയില്‍ എത്തിച്ചേരുന്നതിന് സാധനാമാര്‍ഗത്തിലൂടെ വിവിധ വ്യവസ്ഥിതികള്‍ ഒന്നൊന്നായി അനുഷ്ഠിക്കേണ്ടതുണ്ട്.
ഈശ്വരഭക്തിയും നാമജപത്തിലുള്ള സുസ്ഥിരതയും അന്തിമമായി ആത്മജ്ഞാനത്തിലെത്തിക്കും. ഈശ്വരനാമം പരമാത്മാവിന്റെ പ്രതീകമാണ്. നാദബ്രഹ്മത്തെയാണു അതു സൂചിപ്പിക്കുന്നത്. നാദത്തിന്റെ ദിവ്യശബ്ദത്തിന്റെ തരംഗവീചികള്‍ നിങ്ങളുടെ ശരീരത്തില്‍ തുളഞ്ഞ് കയറണം. മനസില്‍ അത് ആനന്ദപുളകം സൃഷ്ടിക്കണം.
ഈശ്വരനാമം ബുദ്ധിയെ ശുദ്ധീകരിക്കും. മനസിനു നിര്‍വൃതി അരുളും.
അമ്മയുടെ ചിന്ത പെട്ടെന്ന് ശ്രീരാമന്റെ അതുല്യഭക്തനായ മാരുതിയിലേക്ക് കടന്നു. ഹനുമാന്റെ സീതാനേ്വഷണവും സീതാദേവി ദര്‍ശനവും വര്‍ണ്ണപ്പൊലിമയോടെ വിസ്തരിക്കുകയും ചെയ്തു.
ഭഗവാന് ശ്രീരാമചന്ദ്രന്റെ ഈശ്വരത്വത്തിലും രാമനാമത്തിന്റെ അതുല്യപ്രഭാവത്തിലും ഹനുമാനു നിസ്സീമമായ വിശ്വാസമാണുണ്ടായിരുന്നത്. രാമനും രാമകാര്യവും ഭിന്നമായിരുന്നില്ലാ ദാസ്യഭക്തിയുടെ ചൂഡാരത്നമായിരുന്നു മാരുതിക്ക്.
വാനരനായിരുന്നിട്ടുപോലും രാമനെ ഈശ്വരാവതാരമായി തിരിച്ചറിയുവാന്‍ ഹനുമാനു കഴിഞ്ഞു. രാമനാമം ഏതുനേരവും ഈ അധരത്തില്‍ തത്തിക്കളിച്ചു. ഈശ്വരനുമായി അദ്വൈതാനുഭൂതി പ്രാപിച്ചപ്പോള്‍ ഭക്തിയുടെ അതുല്യ നിദര്‍ശനമായ മാരുതി ഹൈന്ദവ ദേവീ ദേവന്മാരുടെ സമൂഹത്തില്‍ ഒരു ആരാധ്യ ദേവനായി പരിണമിച്ചില്ലേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: