തിരൂര്‍(മലപ്പുറം): നേപ്പാള്‍ ഭൂകമ്പത്തില്‍ മരണത്തെ മുഖാമുഖം കണ്ടതിന്റെ ഞെട്ടല്‍ സുരക്ഷിതമായി നാട്ടിലെത്തിയിട്ടും വിട്ടുമാറിയിട്ടില്ല സമീറിനും കുടുംബത്തിനും. കാഠ്മണ്ഡുവിലെ ദാബര്‍ ഇന്ത്യ പ്രൈവറ്റ് കമ്പനിയിലെ ജോലിക്കാരനാണ് സമീര്‍. ഭൂകമ്പം നടക്കുമ്പോള്‍ സമീറും ഭാര്യ ജാബിതയും മക്കളായ അതുലും സാക്ഷയും തുറസായ സ്ഥലത്തായതിനാലാണ് അപകടത്തില്‍പ്പെടാതെ രക്ഷപ്പെട്ടത്. എറണാകുളം സ്വദേശിയായ ശ്രീകുമാറിനും കുടുംബത്തിനും ഒപ്പം അവധി ദിനം ആഘോഷിക്കുകയായിരുന്നു ഇവര്‍.
നേപ്പാള്‍ മുഴുവന്‍ കാണാന്‍ സാധിക്കുന്ന ജന്ധാര ടവറില്‍ കയറാന്‍ തയ്യാറെടുക്കുമ്പോഴാണ് ടവര്‍ തകര്‍ന്ന് വീണത്. ഭയന്ന് ഓടിയ സമീറും കുടുംബവും താമസ സ്ഥലത്ത് എത്തിയപ്പോള്‍ അവരുടെ കെട്ടിടത്തിന് ചെറിയ കേടുപാടുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. പക്ഷേ സമീപത്ത് 90 ശതമാനം കെട്ടിടങ്ങളും നിലപൊത്തിയിരുന്നു അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഉയര്‍ന്ന് കേട്ട നിലവിളി ഇപ്പോഴും ചെവിയില്‍ മുഴങ്ങുന്നുണ്ടെന്ന് ജാബിത പറയുന്നു. ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ ജെബോ ജെറ്റിലാണ് ദല്‍ഹിയിലെത്തിയത്. രണ്ട് ദിവസം ദല്‍ഹിയില്‍ തങ്ങിയതിന് ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: