കൊച്ചി; 2010 ജൂലൈ നാലിന് രാവിലെയായിരുന്നു പ്രഫ. ടി.ജെ. ജോസഫ് അക്രമിക്കപ്പെട്ടത്. ഭാര്യയ്ക്കും സഹോദരിക്കുമൊപ്പം മൂവാറ്റുപുഴ നിര്മ്മലമാതാപള്ളിയില്നിന്ന് കുര്‍ബാന കഴിഞ്ഞ് മടങ്ങുകയായിരുന്ന ടി.ജെ. ജോസഫിനെ ഓമ്നി വാനിലെത്തിയ ഏഴ് അംഗ സംഘം അക്രമിക്കുകയായിരുന്നു.
അധ്യാപകനെ അക്രമിക്കുന്നതിന് വേണ്ടി പ്രതികള്‍ മാര്‍ച്ച് 28 മുതല്‍ നാല് കേന്ദ്രങ്ങളിലായാണ് ഗൂഢാലോചന നടത്തിയത്. മതവികാരം വ്രണപ്പെടുത്തുന്ന ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയെന്നതായിരുന്നു ടി. ജെ. ജോസഫില്‍ ആരോപിക്കപ്പെട്ട കുറ്റം.
തൊടുപുഴ സിജെഎം കോടതി ഈ കുറ്റത്തില്‍ ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു. തൊടുപുഴ ന്യൂമാന്‍ കോളേജിലെ രണ്ടാം സെമസ്റ്റര്‍ ബികോം വിദ്യാര്‍ത്ഥികളുടെ ചോദ്യപ്പേപ്പറിലായിരുന്നു ചോദ്യം ഉള്‍പെട്ടത്. മലയാളം പരീക്ഷയില്‍ ഗദ്യവും രചനയും എന്ന തലകെട്ടില്‍ ദൈവവും പ്രവാചകന് നബിയുമായുള്ള സംഭാഷണം എന്ന ഭാഗത്ത് ഉപയോഗിച്ച ചില ചോദ്യങ്ങള്‍ സഭ്യമല്ല എന്ന പരാതി ഉയര്‍ത്തികൊണ്ടുവരികയായിരുന്നു.
ഇതിനെതുടര്‍ന്ന് മുസ്ലിം സംഘടനകള്‍ രംഗത്ത് വന്നതോടെ അധ്യാപകനെ സസ്പെന്‍ഡ് ചെയ്യാന്‍ ക്രിസ്ത്യന്‍ മാനേജ്മെന്റ് തീരുമാനിച്ചു. ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകനെതിരെ ക്രിമിനല്‍ കേസ് നടപടി നിര്‍ദ്ദേശിച്ചത് ഇടതുപക്ഷ സര്‍ക്കാരായിരുന്നു. നടപടി ആവശ്യപ്പെട്ട് കെഎസ്യു, ലീഗ് പ്രവര്‍ത്തകര്‍ സമരരംഗത്ത് വന്നു. പരീക്ഷ നടന്ന് ആറ് മാസത്തിനുശേഷമാണ് കൈവെട്ടിയത്.
ചോദ്യപേപ്പറില്‍ മതനിന്ദാപരമായ ചോദ്യങ്ങള്‍ ചേര്‍ത്തെന്ന് ആരോപിച്ച് അധ്യാപന്റെ കൈവെട്ടിമാറ്റിയത് പോപ്പുലര്‍ ഫ്രണ്ട,് എന്ഡിഎഫുകരാണെന്ന് അന്നേ തിരിച്ചറിഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: