കൊച്ചി: ബാര്‍ കോഴ ആരോപണത്തില്‍ മന്ത്രി കെ ബാബുവിനെതിരായ വിജിലന്‍സ് അന്വേഷണം തിങ്കളാഴ്ച തുടങ്ങും. 45 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കനാണ് ഉദ്യേശിക്കുന്നതെന്ന് വിജിലന്‍സ് എസ്പി കെ.എ ആന്റണി പറഞ്ഞു.
ഇന്ന് രാവിലെ കൊച്ചിയിലെ വിജിലന്‍സ് ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തിലാണ് അന്വേഷണ നടപടികള്‍ സംബന്ധിച്ച തീരുമാനം എടുത്തത്. ആദ്യം ബിജുരമേശിന്റെയും മറ്റ് ബാറുടമകളുടെയും മൊഴി എടുക്കാനാണ് തീരുമാനം.
സര്‍ക്കാര്‍ നയവുമായി ബന്ധപ്പെട്ടാണ് അഴിമതി ആരോപണം ഉയര്ന്നിരിക്കുന്നതെന്നതിനാല് ഔദ്യോഗിക രേഖകളും പരിശോധിക്കും. എതെല്ലാം രേഖകള്‍ പരിശോധിക്കണമെന്നത് സംബന്ധിച്ച തീരുമാനം പിന്നീട് ഉണ്ടാകും. അവസാന ഘട്ടത്തിലായിരിക്കും മന്ത്രി കെ ബാബുവിന്റെ മൊഴി രേഖപ്പെടുത്തുക.
ചട്ടപ്രകാരമുള്ള അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന സെന്‍ട്രല്‍ റേഞ്ച് എസ്പി കെ എ ആന്റണി, അന്വേഷണ ഉദ്യോഗസ്ഥനായ കൊച്ചി യൂണിറ്റ് എസ്പി എംഎന്‍ രമേശ് എന്നിവ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
ബാര്‍ ലൈസന്‍സ് ഫീസ് വര്‍ദ്ധിപ്പിക്കാതിരിക്കാന്‍ മന്ത്രി കെ ബാബുവിന് 10 കോടി രൂപ നല്‍കിയെന്നാണ് ബാര്‍ അസോസിയേഷന് വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയില്‍ രഹസ്യമൊഴി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: