ന്യൂദല്‍ഹി: രാജ്യത്തെ പ്രമുഖ നഗരങ്ങളിലെ അന്തരീക്ഷ മലീനീകരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനായി മൂന്നു മാസത്തെ കര്‍മ്മ പരിപാടി നടപ്പിലാക്കുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍.
ഈ പദ്ധതി ആദ്യഘട്ടത്തില്‍ രാജ്യത്തെ 10 നഗരങ്ങളിലാണ് നടപ്പാക്കുക. രാജ്യസഭ ചോദ്യോത്തരവേളയിലാണ് ജാവ്ദേക്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഇതിന്റെ ഭാഗമായി മലീനീകരണ നിയന്ത്രണത്തിനുള്ള ഔദ്യോഗിക നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര മലിനീകരണ നിയന്ത്രണബോര്‍ഡ് നഗരസഭാ ഉന്നതാധികാരികള്‍ക്ക് നല്‍കും.
തലസ്ഥാന നഗരിയില്‍ വായു മലിനീകരണം വര്‍ധിച്ചു വരുന്നതായുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഇതോടൊപ്പം കേന്ദ്ര പെട്രോളിയം ഗതാഗത വകുപ്പ് മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ വാഹന പുക നിയന്ത്രണവും ഏര്‍പ്പെടുത്തുന്നതാണ്.
രാജ്യത്തെ മലിനീകരണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അലാറം അടിക്കുന്നതുള്പ്പടെയുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. അതേസമയം രാജ്യത്തെ സിഎഫ്എല്‍ അവശിഷ്ടങ്ങളും ഇ മാലിന്യങ്ങളും സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ രേഖപ്പെടുത്തുന്നതിനായി പ്രത്യേക വെബ്സൈറ്റ് രൂപീകരിച്ചു. സിഎഫ്എല്‍ വാങ്ങുന്നവര്‍ക്ക് ആ കടകളില്‍ തന്നെ ഉപയോഗശൂന്യമായവ തിരിച്ചേല്പ്പിള്ള നടപടിയും സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: