മലപ്പുറം: ഭീകരവാദ വിരുദ്ധ നിയമമായ യുഎപിഎ റദ്ദ് ചെയ്യണമെന്ന ആവശ്യവുമായി മുസ്ലീംലീഗ് നേതാവും എംപിയുമായ ഇ.ടി.മുഹമ്മദ് ബഷീര്‍. അസാധാരണമായ കേസുകളില്‍ മാത്രം ചുമത്തപ്പെടുന്ന നിയമമാണ് യുഎപിഎ. യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലില്‍ കഴിയുന്നവര്‍ വളരെയേറെ ബുദ്ധിമുട്ടുന്നതായി എംപി ആരോപിച്ചു.
ഹുബ്ലി ഗൂഡാലോചന കേസിലും അദ്ധ്യാപകന്റെ കൈവെട്ടിയ കേസിലും ചിലരെ വെറുതവിട്ട സാഹചര്യം മുന്‍നിര്‍ത്തി യുഎപിഎ റദ്ദ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ലീഗിലെ തീവ്ര നിലപാടുകളുള്ളവരെ സന്തോഷിപ്പിക്കാനാണ് മുസ്ലീലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ എംപി യുഎപിഎക്കെതിരെ രംഗത്ത് വന്നിരിക്കുന്നത് എന്നാണ് സൂചന.
സംസ്ഥാനത്ത് കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായ ചില കേസുകളില്‍ യുഎപിഎ ചുമത്തിയതില്‍ ലീഗിന് അതൃപ്തിയുണ്ടായിരുന്നു. ഒരു ജനപ്രതിനിധി തന്നെ ഭീകരവാദ വിരുദ്ധ നിയമത്തിനെതിരെ സംസാരിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ ആശങ്കക്ക് കാരണമാകും. വാര്‍ത്താസമ്മേളനത്തില്‍ എംപിയോടൊപ്പം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: