കുമളി(ഇടുക്കി): മംഗളാദേവി ചിത്രപൗര്‍ണ്ണമി ഉത്സവം നാളെ. കേരളസര്‍ക്കാരും തമിഴ്നാട് സര്‍ക്കാരും സംയുക്തമായി നടത്തുന്ന ചിത്രാപൗര്‍ണ്ണമി ഉത്സവത്തിനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്. ഇന്നലെ വൈകിട്ട് മുതല്‍ തമിഴ്നാട്ടിലെയും കേരളത്തിലെയും ഭക്തര്‍ കുമളിയിലും പരിസരപ്രദേശങ്ങളിലും എത്തിച്ചേര്‍ന്നു.
കുമളിയില്‍ നിന്നും 13 കിലോ മീറ്റര്‍ വനത്തിലൂടെ സഞ്ചരിച്ചാലേ ക്ഷേത്രത്തിലെത്താനാകൂ. എറണാകുളം റേഞ്ച് ഐ.ജിയുടെ നേതൃത്വത്തില്‍ 520 പോലീസുകാരെയും ഫയര്‍ഫോഴ്സ്, വനംവകുപ്പ് ഉദ്യോഗസ്ഥരെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.
ക്ഷേത്രത്തിലേക്ക് രാവിലെ ആറ് മുതല്‍ വൈകിട്ട് മൂന്ന് വരെയാണ് ഭക്തര്ക്ക്് പ്രവേശനം. രാവിലെ നാല് മണിക്ക് പൂജാരിമാര്‍ക്കും പൂജാവസ്തുക്കളുമായെത്തുന്നവര്ക്കും പ്രവേശനം അനുവദിക്കും. അടിയന്തര സാഹചര്യം നേരിടാന്‍ റവന്യു, പോലീസ് , വനം വകുപ്പ് ഉദ്യോഗസ്ഥരടങ്ങിയ കണ്ട്രോള് റൂം കുമളിയില്‍ തുറന്നിട്ടുണ്ട്. തേനി, ഇടുക്കി ജില്ലാ കളക്ടര്‍മാരും, പോലീസ് മേധാവികളും സ്ഥലത്ത് ക്യാമ്പ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.
ഭക്തര്‍ക്ക് സുരക്ഷ ഒരുക്കാന്‍ ശക്തമായ സജ്ജീകരണങ്ങളാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. മൂന്ന് പോലീസ് ചെക്ക് പോസ്റ്റുകളുണ്ടാകും. റിക്കവറി വാനുകളും സജ്ജീകരിക്കും. ആരെയും വനത്തിനുള്ളില്‍ രാത്രിയില്‍ തങ്ങുന്നതിന് അനുവദിക്കുകയോ വിഗ്രഹങ്ങള്‍ ക്ഷേത്രത്തിലേക്കോ വനത്തിനുള്ളിലേക്കോ കൊണ്ടുവരുവാനോ അനുവദിക്കില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. കുമളിയില്‍നിന്ന് മംഗളാദേവി ക്ഷേത്രത്തിലേക്ക് പുറപ്പെടുന്ന വാഹനങ്ങളുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കും. ഇടുക്കി, തേനി ആര്‍ടിഒമാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: