ബിഭേത്യല്പശ്രുതാദ്വേദോം മാമയം പ്രഹരേദിതി”എന്നാണ് വ്യാസഭഗവാന് മഹാഭാരതത്തിലൂടെ നമ്മെ ഉപദേശിച്ചത്. ”ഇതിഹാസപുരാണങ്ങളുടെ സഹായത്താല്‍ വേദാര്‍ത്ഥത്തെ സ്പഷ്ടമാക്കുവാന്‍ നോക്കണം.” ഒരു മുന്നറിയിപ്പും തരുന്നു- ”അല്പ്പജ്ഞരെ വേദം ഭയപ്പെടുന്നു. കാരണം അല്പജ്ഞര് വേദത്തെ പ്രഹരിക്കുകതന്നെ ചെയ്യുന്നു.” സി.എ. ശശിധരന് നായര്‍ എഴുതിയ ‘ഭഗവദ്ഗീതാ യുദ്ധസംഹിതയോ”(ജന്മഭൂമി 2015 മാര്‍ച്ച് 31) എന്ന ചെറിയ ലേഖനം വായിച്ചപ്പോള്‍ തോന്നിയതാണ്.
യുഗധര്‍മത്തിന്റെ ദോഷമായിരിക്കാം; ബ്രാഹ്മണന് പോലും ധനസമ്പാദനത്തിനായി വേദങ്ങളെ വില്‍ക്കുമെന്ന് വ്യാസദേവന് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. വികലമാക്കിയാല്‍ കൂടുതല്‍ ധനം- കുന്തിദേവിയെപ്പോലും വികലമായി ചിത്രീകരിച്ച് പണവും പ്രശസ്തിയും അവാര്‍ഡുകളും നേടുന്നില്ലേ. കേരളത്തിന്റെ വീരാംഗനയായ ഉണ്ണിയാര്‍ച്ചയെ ”വെടക്കന്‍ വീരഗാഥ” യാക്കി വികലമാക്കിയില്ലേ. ”ഇടവഴിയിലെ മിണ്ടാപ്പൂച്ചയാക്കി” സ്ത്രീത്വത്തെ സിനിമയാക്കി വിറ്റില്ലേ. ഏതെങ്കിലും വനിതാസംഘടന ഒരു ചെറുവിരല്‍ പോലും അനക്കിയതായിട്ടറിയില്ല.
ആധുനികരെന്നും പുരോഗമനവാദികളെന്നും പരിഷ്കാര സമ്പന്നരെന്നും പറഞ്ഞ് സമൂഹം ബഹുമാനിക്കുന്നവര്‍ അവരുടെ മാനസിക വൈകല്യങ്ങള്‍ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ പ്രകടിപ്പിച്ച് മാതൃത്വത്തേയും സ്ത്രീത്വത്തേയും അവഹേളിക്കുന്നത് ഒരു ജനതയേ സാംസ്കാരികമായി അധഃപതിപ്പിക്കലല്ലേ?
ഗീതാമാതാവിനെ അവഹേളിക്കുന്നത് നമ്മുടെ സംസ്കാരച്യുതിയും വേദമാതാവിന് പ്രഹരം ഏല്‍പ്പിക്കലുമാണ്. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ഉടമകളായിരുന്ന ബ്രിട്ടീഷുകാരില്‍നിന്നും സ്വാതന്ത്ര്യം നേടിയെടുക്കാന്‍ അഹിംസാമാര്‍ഗം രാഷ്ട്രപിതാവിന് കാണിച്ചുകൊടുത്തത് ഗീതാമാതാവായിരുന്നു.
സര്വാരാധ്യരായിരുന്ന ഗോപാലകൃഷ്ണ ഗോഖലയേയും വിനോബാജിയേയും ഡോ.എസ്. രാധാകൃഷ്ണനെയും ഗീതാമാതാവ് പ്രചോദിപ്പിച്ചപ്പോള്‍ ഉപദേശിച്ചത് യുദ്ധസംഹിതയായിരുന്നില്ല. അഹിംസയുടെയും സഹനസമരത്തിന്റെയും തത്വശാസ്ത്രത്തിന്റെയും മഹനീയ മാര്‍ഗങ്ങളായിരുന്നു. അദ്വൈതമതസ്ഥാപകനായ ശ്രീശങ്കരാചാര്യരെപ്പോലുള്ളവരെക്കാള് കേമന്മാരാണെന്ന് ചില ‘പെരുമ്പടന്മാര്’ ചിന്തിച്ചാല്‍ കഷ്ടം എന്ന് മാത്രമേ പറയാനുള്ളൂ.
ഭഗവദ്ഗീത ആര്‍ക്കുവേണ്ടിയാണെന്നും ആരെ പഠിപ്പിക്കണമെന്നും ആരെ പഠിപ്പിക്കരുതെന്നും ഗീതാമാതാവുതന്നെ പറയുന്നുണ്ട്. പെരുമ്പടവം ശ്രീധരനെപ്പോലെയുള്ള മഹത്തുക്കള്‍ ഭഗവദ്ദീത ആര്‍ക്കുവേണ്ടിയാണെന്ന് മനസ്സിലാക്കി അങ്ങനെയുള്ളവര്‍ക്ക് വിട്ടുകൊടുക്കുക.
ഏതായാലും ഭഗവദ്ഗീതക്കെതിരെ റഷ്യ കോടതിയില്‍ കേസുകൊടുത്ത ആര്‍ച്ച്ബിഷപ്പ് നിക്കോനനെപ്പോലെ ഞങ്ങള്‍ കേസുകൊടുത്ത് പെരുമ്പടവത്തിന് പബ്ലിസിറ്റി കൊടുക്കുന്നില്ല. വേദങ്ങള്‍ നാസ്തികന്മാരാല്‍ ദുഷിക്കപ്പെടുമെന്ന് ശ്രീമദ്ഭാഗവതത്തിലൂടെ വ്യാസദേവന് പറഞ്ഞ് തന്നിട്ടുണ്ട്.
വി.ആര്. ഗോപിനാഥന് നായര്‍
തലവടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: