ബാര്‍ബഡോസ്: വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ബാറ്റിങ് തകര്‍ച്ച. ആദ്യദിവസത്തെ കളി അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് എന്ന നിലയിലാണ്. റണ്ണൊന്നുമെടുക്കാതെ ബട്ട്ലറാണ് ക്രീസില്‍.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരശഞ്ഞടുത്ത ഇംഗ്ലണ്ടിനെ ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കിന്റെയും (105) മോയിന്‍ അലിയുടെയും (58) മികച്ച ബാറ്റിങാണ് വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.
ഏറെനാളുകള്‍ക്കുശേഷം ഫോമിലേയ്ക്ക് എത്തിയ നായകന് അലിസ്റ്റര്‍ കുക്ക് 266 പന്തുകളില്‍ നിന്നാണ് 105 റണ്‍സ് നേടിയത്. ടെസ്റ്റില്‍ ഇംഗ്ലീഷ് നായകന്റെ 26-ാം സെഞ്ചുറിയാണ് ബാര്‍ബഡോസിലെ ബ്രിഡ്ജ്ടൗണില്‍ പിറന്നത്. മേയ് 2013 ന് ശേഷം കുക്ക് നേടുന്ന ആദ്യ സെഞ്ചുറിയാണിത്.
കുക്കിന് പുറമേ 58 റണ്‍സ് നേടിയ മൊയിന്‍ അലി മാത്രമാണ് ഇംഗ്ലീഷ് നിരയില്‍ പൊരുതിയത്. ട്രോട്ട്, ഇയാന്‍ ബെല്‍ എന്നിവര്‍ പൂജ്യരായി മടങ്ങി. ഗാരി ബല്ലാന്‍സ് 18 റണ്‍സെടുത്തും ജോ റൂട്ട് (33), ബെന്‍ സ്റ്റോക്ക്സ് (22) എന്നിവര്‍ക്കും മികച്ച ബാറ്റിങ് നടത്താന്‍ കഴിഞ്ഞില്ല. വെസ്റ്റ്ഇന്‍ഡീസിന് വേണ്ടി ഗബ്രിയേലും ഹോള്‍ഡറും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: