കറാച്ചി: പാക്കിസ്ഥാന്റെ വെടിക്കെട്ട് ബാറ്റ്സ്മാന് ക്രിക്കറ്റിനോട് പൂര്‍ണ്ണമായും വിടപറയാനൊരുങ്ങുന്നു. അടുത്ത വര്‍ഷം നടക്കുന്ന ട്വന്റി 20 ലോകകപ്പിനുശേഷം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്നാണ് അഫ്രീദി പറഞ്ഞത്.
2001-ല്‍ ടെസ്റ്റ് ക്രിക്കറ്റിനോടും ഇക്കഴിഞ്ഞ ലോകകപ്പിനുശേഷം ഏകദിന ക്രിക്കറ്റില്‍ നിന്നും അഫ്രീദി വിരമിച്ചിരുന്നു. ട്വന്റി 20 അടക്കമുള്ള രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങളില്‍ നിന്നു വിരമിക്കുമെങ്കിലും ഇംഗ്ലണ്ടില്‍ കൗണ്ടി മത്സരങ്ങളിലും കുറച്ച് ട്വന്റി 20 ലീഗ് മത്സരങ്ങളിലും പങ്കെടുക്കുമെന്നും അഫ്രീദി പറഞ്ഞു.
പതിനാറാം വയസ്സില്‍ രാജ്യാന്തര ക്രിക്കറ്റിലെത്തിയ അഫ്രീദി 37 പന്തുകളില്‍ സെഞ്ചുറി നേടി ലോക റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. തന്റെ രണ്ടാമത്തെ രാജ്യാന്തര ഏകദിന മത്സരത്തിലായിരുന്നു ഏറ്റവും വേഗമേറിയ സെഞ്ചുറിയെന്ന ഈ നേട്ടം. 1996ല്‍ ശ്രീലങ്കയ്ക്കെതിരെ നേടിയ ഈ റെക്കോര്‍ഡ് കഴിഞ്ഞ വര്‍ഷമാണ് കോറി ആന്‍ഡേഴ്സണും പിന്നീട് ഈ വര്‍ഷം ദക്ഷിണാഫ്രിക്കയുടെ എ.ബി. ഡിവില്ലിയേഴ്സുമാണ് മറികടന്നത്. ടെസ്റ്റ് ക്രിക്കറ്റിലും ഏകദിനത്തിലും പാകിസ്ഥാനെ നയിച്ച അഫ്രീദിയെ കഴിഞ്ഞ വര്‍ഷം പാകിസ്ഥാന്റെ ട്വന്റി 20 നായകനുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: