മുംബൈ: മലയാളി താരം സഞ്ജു വി. സാംസണ് ക്രീസില്‍ നിറഞ്ഞാടിയിട്ടും രാജസ്ഥാന് റോയല്‍സ് വിജയവഴിയില്‍ തിരിച്ചെത്തിയില്ല. വെള്ളിയാഴ്ച രാത്രി നടന്ന മത്സരത്തില്‍ എട്ട് റണ്‍സിന് മുംബൈ ഇന്ത്യന്‍സിനോട് ഏഴ് റണ്‍സിനാണ് രാജസ്ഥാന് റോയല്‍സ് പരാജയപ്പെട്ടത്. മുംബൈയുടെ തുടര്‍ച്ചയായ രണ്ടാം വിജയവും രാജസ്ഥാന്റെ മൂന്നാം പരാജയവുമാണ്.
രാജസ്ഥാന്റെ തുടര്‍ച്ചയായ രണ്ട് മത്സരങ്ങള്‍ മഴയത്ത് ഒലിച്ചുപോവുകയും ചെയ്തിരുന്നു. തുടക്കത്തില്‍ ആദ്യ അഞ്ച് മത്സരങ്ങളും വിജയിച്ച് തകര്‍പ്പന്‍ കുതിപ്പു നടത്തിയ രാജസ്ഥാന് റോയല്‍സ് ഏപ്രില്‍ 21ന് കിംഗ്സ് ഇലവന് പഞ്ചാബിനോട് പരാജയപ്പെട്ടതോടെയാണ് ശനിദശ തുടങ്ങിയത്. തൊട്ടടുത്ത കൡയില്‍ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സിനോടും പരാജയപ്പെട്ടു. പിന്നീട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയും ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സിനെതിരെയും നടന്ന കളികള്‍ മഴയില്‍ ഒലിച്ചുപോവുകയും ചെയ്യുകയായിരുന്നു. പത്ത് കളികളില്‍ അഞ്ചെണ്ണത്തില്‍ വിജയിച്ച റോയല്‍സ് പന്ത്രണ്ട് പോയിന്റുമായി ചെന്നൈയ്ക്ക് പിറകില്‍ രണ്ടാമതാണ്. മുംബൈ ആറ് പോയിന്റുമായി ഏഴാം സ്ഥാനത്താണ്.
വെള്ളിയാഴ്ച രാത്രി നടന്ന കളിയില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് അഞ്ച് വിക്കറ്റ്നഷ്ടത്തി 187 റണ്‍സെടുത്തു. മറുപടി ബാറ്റിങിനിറങ്ങിയ രാജസ്ഥാന് റോയല്‍സിന് ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി 179 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
ജയിക്കാന്‍ 188 റണ്‍സ് വേണ്ടിയിരുന്ന രാജസ്ഥാന് സഞ്ജുവിന്റെ വെടിക്കെട്ടില്‍ വിജയം സ്വപ്നം കണ്ടതാണ്. എന്നാല്‍, വാലറ്റം പ്രതീക്ഷയ്ക്കൊത്ത് ഉയരാഞ്ഞതാണ് റോയല്‍സിന് തിരിച്ചടിയായത്. 46 പന്തില്‍ നിന്ന് മൂന്ന് സിക്സറുകളും ഏഴ് ബൗണ്ടറികളും അടക്കം 46 പന്തില്‍ നിന്ന് 76 റണ്‍സാണ് സഞ്ജു നേടിയത്. ഈ ഐപിഎല്ലില്‍ സഞ്ജുവിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്. 23 പന്തില്‍ നിന്ന് 28 റണ്ണടുത്ത ഷെയ്ന് വാട്സനും 20 പന്തില്‍ നിന്ന് 23 റണ്‍സെടുത്ത സ്റ്റീവന്‍ സ്മിത്തും മാത്രമാണ് സഞ്ജുവിന് പേരിനെങ്കിലും പിന്തുണ നല്‍കിയത്. ഓപ്പണര്‍ അജിന്‍ക്യ രഹാനെ 16 റണ്‍സെടുത്ത് പുറത്തായി.
17.4 ഓവറില്‍ 161 റണ്‍സില്‍ എത്തി നില്‍ക്കുമ്പോഴാണ് സഞ്ജു പുറത്തായത്. അതുവരെ ജയം ഉറപ്പിച്ച് മുന്നേറിയ രാജസ്ഥാനെ ഈ പുറത്താകല്‍ പിന്നോട്ടടിച്ചു. സഞ്ജു പുറത്തായതിനു തൊട്ടടുത്ത പന്തില്‍ കരുണ്‍ നായരും പുറത്തായി. കേവലം ഒരു റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും ഹൂഡയും പുറത്തേക്ക്. സ്കോര്‍ 162ന് 6. പിന്നീടുള്ള ബാറ്റ്സ്മാന്മാര്ക്ക് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. രാജസ്ഥാന്റെ പോരാട്ടം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സില്‍ അവസാനിച്ചു. മുംബൈക്കായി മാക് ക്ലനിഹന് മൂന്നു വിക്കറ്റ് വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത മുംബൈ27 പന്തില്‍ നിന്ന് പുറത്താകാതെ 53 റണ്‍സെടുത്ത അമ്പാട്ടി റായിഡു, 38 റണ്‍സെടുത്ത സിമണ്‍സ്, 27 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, 24 റണ്‍സെടുത്ത പൊള്ളാര്‍ഡ് എന്നിവരുടെ മികവിലാണ് 187 റണ്‍സ് അടിച്ചുകൂട്ടിയത്. 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സാണ് നേടിയത്. അമ്പാട്ടി റായിഡുവാണ് മാന്‍ ഓഫ് ദി മാച്ച്. രാജസ്ഥാനുവേണ്ടി ധവല്‍ കുല്‍ക്കര്‍ണി രയും സൗത്തിയും തെറോണും അങ്കിത് ശര്‍മയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: