മുംബൈ: ലീവ് അനുവദിക്കുന്നതിന്റെ തര്‍ക്കത്തെ തുടര്‍ന്ന് വകോള പൊലീസ് സ്റ്റേഷനില്‍ എസ്ഐയെ വെടിവച്ചശേഷം എഎസ്ഐ സ്വയം വെടിവച്ചു മരിച്ചു.
സീനിയര്‍ ഇന്‍സ്പെക്ടര്‍ വിലാസ് ജോഷിക്ക് നേരെ മൂന്നു തവണ നിറയൊഴിച്ച ശേഷം അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ദിലീപ് ഷിര്‍കെയാണ് ആത്മഹത്യ ചെയ്തത്.
ഇന്നലെ രാത്രി 8.30 ഓടെയായിരുന്നു സംഭവം. വെള്ളിയാഴ്ച ദിലീപ് ഷിര്കെയ്ക്ക് നൈറ്റ് ഡ്യൂട്ടിയുണ്ടായിരുന്നു. എന്നാല്‍ ഷിര്‍കെ ഡ്യൂട്ടിക്കെത്തിയിരുന്നില്ല. ഇന്നലെ സ്റ്റേഷനിലെത്തിയപ്പോള്‍ ഷിര്‍കെയും എസ്ഐയും തമ്മില്‍ ഇക്കാര്യത്തെച്ചൊല്ലി വഴക്കായി.
ഡ്യൂട്ടിക്ക് താന്‍ വന്നിരുന്നുവെന്നായിരുന്നു ഷിര്കെയുടെ വാദം. എസ്ഐ ഷിര്കെയോട് മോശമായ ഭാഷയില്‍ സംസാരിച്ചു. അതിനുശേഷം തന്റെ ക്യാബിനേറ്റ് പോയ എസ്ഐയുടെ നേര്‍ക്ക് ഷിര്‍കെ വെടിവയ്ക്കുകയായിരുന്നുവെന്നു മുംബൈ പൊലീസ് കമ്മിഷ്ണര്‍ രാകേഷ് മരിയ പറഞ്ഞു.
അഞ്ചു തവണ ഷിര്‍കെ വെടിവച്ചു. അതിനുശേഷം സ്വയംവെടിവച്ചു. എസ്ഐയെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അതേസമയം പിടിച്ചുമാറ്റാന്‍ ശ്രമിച്ച വയര്‍ലെസ് ഓപ്പറേറ്ററായ ബാലസഹേബ് അഹറിനു സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വിലാസ് ജോഷിയുടെ നില ഗുരുതരമായി തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: