മോഗ: ഓടുന്ന ബസില്‍ നിന്നും പീഡനത്തിന് ശേഷം പെണ്‍കുട്ടിയെ തള്ളിയിടുന്നതിന് മിനിട്ടുകള്‍ക്ക് മുമ്പ് മോഗകൊത്കപുര ദേശീയപാതയിലൂൂടെ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച് അലസമായാണ് ബസ് ഓടിച്ചിരുന്നതെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.
ദേശീയപാതയിലെ നാലുവരി പാതയിലൂടെ അതിവേഗത്തില്‍ അശ്രദ്ധമായാണ് ഓര്‍ബിറ്റ് ഏവിയേഷന്‍ ബസ് സഞ്ചരിച്ചിരുന്നത്.
എതിര്‍ദിശയില്‍ നിന്നും വന്ന ഒരു ട്രാക്ടറുമായുള്ള കൂട്ടിയിടിയില്‍ നിന്നും അത്ഭുതകരമായാണ് ബസ് വഴുതിമാറിയത്. ശേഷം ബസ് ക്ലീനറായ അമര്‍ റാമിനെ ബസില്‍ കയറ്റി. ഇതിന് ശേഷമാണ് അമര്‍ റാമും കണ്ടക്ടറും ഉള്‍പ്പടെയുള്ള മൂന്നംഗ സംഘം പതിനാല്കാരിയെയും അമ്മയെയും പീഡിപ്പിച്ച ശേഷം ബസില്‍ നിന്നും തള്ളിയിട്ടത്. പെണ്‍കുട്ടി ഉടനടി മരിച്ചു. ഗുരുതരമായി പരിക്കേറ്റ അമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്.
ട്രാഫിക് നിയമങ്ങള്‍ക്ക് വിരുദ്ധമായി കറുത്ത നിറത്തിലുള്ള ഗ്ലാസുകളും കര്‍ട്ടനുകള്‍ പിടിപ്പിച്ച ജനലുകളുമാണ് ബസില്‍ ഉണ്ടായിരുന്നത്. നാല് ദിവസങ്ങള്‍ക്ക് മുമ്പാണ് നാടിനെ ഞെട്ടിച്ച പീഡനം നടന്നത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് പഞ്ചാബ് നിരത്തുകളില്‍ നിന്നും ഓര്‍ബിറ്റ് ഏവിയേഷന്റെ ബസുകള്‍ പിന്‍വലിച്ചിരുന്നു.
പ്രതിഷേധത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൃതദേഹം ഇതുവരെ സംസ്കരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: