ചണ്ഡിഗഡ്:പഞ്ചാബില്‍ ക്രൂര പീഡനത്തിനിടെ മരിച്ച പെണ്‍കുട്ടിയുടെ അച്ഛന് സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായവും ജോലിയും സ്വീകരിക്കാന്‍ തയ്യാറെന്ന് അറിയിച്ചു. ഇത് കൂടാതെ പെണ്‍കുട്ടിയുടെ പോസ്റ്റ് മാര്‍ട്ടം നടത്താനും സംസ്ക്കാരം നടത്താനും തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.
പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍ സംഭവത്തെ അസഹനീയമെന്നും വേദനാജനകമെന്നും വിശേഷിപ്പിച്ചതിന് പിന്നാലെയാണ് പെണ്‍കുട്ടിയുടെ അച്ഛന് ഇത്തരത്തില്‍ പ്രതികരിച്ചത്. സംഭവത്തില്‍ കുറ്റക്കാരായ നാല് പേരേയും അറസ്റ്റ് ചെയ്തതായി പോലീസും അറിയിച്ചു.
സംസ്ഥാന സര്‍ക്കാര്‍ എന്തൊക്കെ വാഗ്ദാനങ്ങള്‍ നല്കിയാലും അതെല്ലാം സ്വീകരിക്കാന്‍ താന്‍ തയ്യാറാണ്. അതോടൊപ്പം തങ്ങളുടെ അവകാശങ്ങള്‍ അംഗീകരിക്കുകയും തന്റെ മകളുടെ ഘാതകന് പരമാവതി ശിക്ഷ നല്‍കുകയും വേണമെന്ന് പെണ്‍കുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടു.
നേരത്തെ പഞ്ചാബ് സര്‍ക്കാര്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തിന് 20 ലക്ഷം രൂപ ധനസഹായവും പെണ്‍കുട്ടിയുടെ മാതാവിന് സര്‍ക്കാര്‍ ജോലിയും വാഗ്ദാനം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: