ശ്മശാനത്തിനടുത്തു താമസിക്കുന്നവര്‍ക്കു അവിടെ താമസിക്കാനോ അതുവഴി നടക്കാനോ യാതൊരു ഭയവുമില്ല. ശവം ദഹിപ്പിക്കുന്ന സ്ഥലം എന്നതില്ക്കവിഞ്ഞു അവര്‍ യാതൊരുന്നും ചിന്തിക്കുന്നില്ല. എന്നാല്‍ ദൂരെനിന്നും വരുന്നവര്‍ക്ക് ആ വഴിയെ നടക്കാന്‍തന്നെ പേടിയാണ്. അവര്‍ക്കതു പിശാചിന്റെ വാസസ്ഥാനമാണ്. അതിലെ രാത്രി ഒറ്റയ്ക്കു നടന്നുവരുമ്പോള്‍ കാലൊന്നു തട്ടിയാല്‍ മതി, എന്തിന് ഒരു ഓല അനങ്ങുന്നതു കണ്ടാല്‍ മതി ഭയന്ന് വിറയ്ക്കും. എന്തുകണ്ടാലും അവര്‍ക്കതു പിശാചായിട്ടാണു കാണുന്നത്.
ഒരു തൂണു കണ്ടാല്‍ മറുതയാണെന്നു തെറ്റിദ്ധരിച്ചു ഭ്രമിച്ചു ബോധംകെട്ടു വീഴും. ഇതുപോലെ ഇന്ന് ഓരോ വസ്തുവിലുമുള്ള തെറ്റായ ആരോപം മൂലം നാം നശിച്ചുകൊണ്ടിരിക്കുകയാണ്. പാമ്പുള്ള കാട്ടില്‍ക്കൂടി ഇരുട്ടത്തു നടന്നുപോകുമ്പോള്‍ കാലില്‍ ഒരു മുള്ളുകൊണ്ടാല്‍ പാമ്പു കടിച്ചതാണെന്നു കരുതി ചിലര്‍ വീണലറാറുണ്ട്.
പാമ്പു കടിച്ചാലുണ്ടാകുന്ന ലക്ഷണങ്ങളെല്ലാം കാണിക്കും. കടിച്ചിട്ടില്ല എന്നു പറയുന്നതുവരെ അവര്‍ വിഷബാധയേറ്റതുപോലെയാണ്. ഇങ്ങനെയുള്ള അനേകം പേരുടെ അനുഭവം അമ്മയ്ക്കറിയാം. ഇല്ലാത്തതിനെപ്പറ്റി ചിന്തിച്ചു തളരുന്നു. ശരികാണാനുള്ള കഴിവില്ലാത്തതുകൊണ്ടു നമ്മുടെ ഇന്നത്തെ ജീവിതവും ഇതുപോലെ മാറിയിരിക്കുന്നു.
അതുകൊണ്ടാണു ഭൗതികവസ്തുക്കളുമായി ബന്ധിക്കരുതെന്നു പറയുന്നത്. അവയോടു ബന്ധം വന്നവര്‍ക്കെല്ലാം ദുഃഖം മാത്രമേ ഉണ്ടായിട്ടുള്ളൂ. അക്കാരണത്താലാണ് ഇതു മായയാണെന്നു പറയുന്നത്. എന്നാല്‍ എല്ലാറ്റിനെയും ചൈതന്യമായി ദര്‍ശിച്ചാല്‍ ദുഃഖിക്കേണ്ടതില്ല. സുഖം മാത്രമേ ഉണ്ടാവുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: