ഋഗ്വേദസംഹിതയില്‍ സൃഷ്ടിക്കുമുമ്പുള്ള അവ്യാകൃതാവസ്ഥയെ വര്‍ണിക്കുന്ന ആ അത്ഭുതശ്ലോകം നിങ്ങളില്‍ അധികംപേരും ഒരുപക്ഷേ ഓര്‍മ്മിക്കുന്നുണ്ടാകും. ഒരു പക്ഷേ ഇതുവരെ ഉണ്ടായിട്ടുള്ള വര്‍ണനകളില്‍വച്ച് അത് ഏറ്റവും ഉദാത്തമാണെന്നു വരാം. ഇതൊക്കെയാണെങ്കിലും, അതു ബാഹ്യമായ ഉദാത്തയുടെ ആലേഖനമാണെന്നു കാണാം; ഇനിയും അതു സ്ഥൂലമായിരിക്കുന്നേ ഉള്ളൂ.
ഭൗതികമായ എന്തോ ഒന്ന് അതില്‍ പറ്റിയിട്ടുണ്ട്. ഭൗതികഭാഷയിലുള്ള, പരിമിതത്വത്തിന്റെ ഭാഷയിലുള്ള, അനന്തതയുടെ ഒരാവിഷ്കാരമായിട്ടേ അതവശേഷിക്കുന്നുള്ളൂ എന്നാല്‍, മാംസപേശികളുടെ അപരിമിതത്വമാണത് ചിന്തയുടേതല്ലെന്ന്, കാണാം. അതിനാല്‍, രണ്ടാമത്തെ
വിഭാഗമായ ജ്ഞാനകാണ്ഡത്തില്‍ തികച്ചു വിഭിന്നമായ ഒരു പുറപ്പാടാണുള്ളത്. പ്രപഞ്ചരഹസ്യങ്ങള്ക്കു വേണ്ടി ബാഹ്യപ്രകൃതിയില്‍ നടത്തുന്ന അനേ്വഷണമാണ് ആദ്യത്തേത്, ജീവിതത്തിന്റെ ഗംഭീരമായ പ്രശ്നങ്ങള്‍ക്കുള്ള സമാധാനം ഭൗതികലോകത്തില്നിന്നു കിട്ടാനുള്ള ഒരു പരിശ്രമം. യസൈ്യതേ ഹിമവന്തോ മഹിത്വാ’ആരുടെ മഹനീയതയാണോ ഈ ഹിമാലയങ്ങള്‍ പ്രഖ്യാപിക്കുന്നത്. ഇതൊരു ഗംഭീരമായ ആശയംതന്നെ; പക്ഷേ ഭാരതത്തിനു വേണ്ടത്ര ഗംഭീരമല്ലായിരുന്നു. ഭാരതീയമനസ്സിനു പിന്‍വാങ്ങേണ്ടിവന്നു.
അനേ്വഷണം മറ്റൊരു ദിക്കിലേയ്ക്കായി ബാഹ്യത്തില്‍നിന്ന് ആന്തരത്തിലേക്ക്, ഭൗതികത്തില്നിന്ന് മാനസികത്തിലേക്ക് അപ്പോള്‍ ഒരു ചോദ്യമുയര്‍ന്നു: ‘മരിച്ചാല്‍ എന്താണ് മനുഷ്യന്നു സംഭവിക്കുന്നത്’ അസ്തീതേ്യകേ നായമസ്തീതി ചൈകേ- ചിലര്‍ പറയുന്നു അയാള്‍ക്ക് ഉണ്മയുണ്ടെന്ന്, മറ്റു ചിലര്‍, അയാളുടെ കഥ കഴിഞ്ഞെന്ന്, യമരാജാവേ, ഏതാണ് സത്യമെന്നു പറഞ്ഞു തരൂ’. തികച്ചും വ്യത്യസ്തമാണ് ഇവിടെ കാണുന്ന പുറപ്പാട്.
ബാഹ്യലോകത്തുനിന്നു കിട്ടാവുന്നതെല്ലാം ഭാരതീയമനസ്സു നേടി; എന്നാല്‍ അതുകൊണ്ടു സംതൃപ്തിയടഞ്ഞില്ല. കൂടുതല്‍ തിരക്കാനാണ് അതാഗ്രഹിച്ചത്. സ്വന്തം ആത്മാവില്‍ത്തന്നെ മുഴുകാന്‍. അങ്ങനെ അവസാനത്തെ ഉത്തരം കൈവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: