കാഠ്മണ്ഡു : നേപ്പാളിനെ ഉലച്ച അതിഭീകരമായ ഭൂചലനത്തില്‍ കാഠ്മണ്ഡുവിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ ദര്‍ബാര്‍ സ്ക്വയര്‍ നിലം പരിശ്ശായെങ്കിലും അതിലെ ബാലികാ ദേവത നേരിയ പരിക്കു പോലുമേറ്റില്ല. ഇവര്‍ താമസിച്ചിരുന്ന ചെറു കൊട്ടാരത്തിന്റെ ചിലയിടങ്ങളില്‍ വിള്ളലുകള്‍ ഉള്ളതല്ലാതെ യാതൊരു വിധത്തിലുള്ള നാശനഷ്ടവും സംഭവിച്ചിട്ടില്ല.
കുമാരിയെന്നു വിളിപ്പേരുള്ള ദുര്‍ഗ്ഗാദേവിയുടെ കുട്ടി ആരാധികയുടെ അതിജീവനത്തെ ഏവരും അത്ഭുതത്തോടെയാണ് ഉറ്റുനോക്കുന്നത്. നേപ്പാളിലെ ക്ഷേത്രങ്ങളില്‍ ബാലികമാരെയാണ് ക്ഷേത്രങ്ങളില്‍ ദേവതയാക്കുന്നത്. ഋതുമതിയാകുന്നതുവരെയാണ് ഇവരെ ആരാധിക്കുന്നത്.
ഈക്കാലയളവില്‍ ഹിന്ദു ദൈവങ്ങളുടെ തുല്യ സ്ഥാനമാണ് ഇവര്‍ക്ക് ജനങ്ങള്‍ക്കിടയിലും ലഭിക്കുക. ഋതുമതിയായശേഷം ആപദവിയിലേക്ക് മറ്റൊരു ബാലികയെ തിരഞ്ഞെടുക്കും.
ഏപ്രില്‍ 25ന് ഉച്ചയ്ക്കുശേഷമാണ് നേപ്പാളില്‍ ആദ്യ ഭൂകമ്പമുണ്ടായത്. ഇതില്‍ ദര്‍ബാര്‍ സ്ക്വയറിലെ ക്ഷേത്രങ്ങള്‍ അപ്പാടെ തകര്‍ന്നു. ഭൂകമ്പത്തില്‍ ഭയചകിതരായ ജനങ്ങള്‍ നാലുപാടും ഔടി രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ കുമാരിയുടെ രക്ഷിതാക്കളും കുമാരിയും ചെറു കൊട്ടാരത്തില്‍ നിന്നും മാറാന്‍ തയ്യാറായിരുന്നില്ല.
ബാലികാ ദേവത രക്ഷിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇവിടെ തന്നെ തങ്ങിയതെന്നും അവര്‍ അറിയിച്ചു. ഈ ബാലികയ്ക്ക് ദുര്‍ഗ്ഗാദേവിയില്‍ നിന്നും ലഭിച്ചിരിക്കുന്ന കഴിവാണ് വന്‍ അപകടത്തില്‍ നിന്നും അവരെ സംരക്ഷിച്ചതെന്നാണ് ഇവരുടെ വിശ്വാസം.
നേപ്പാള്‍ നേവ്രി സമുദായത്തിലെ ശക്യ, ഭട്ടാചാര്യ എന്നീ ജാതിയില്‍പെട്ട ബാലികമാരെയാണ് ദേവീദേവന്മാരുടെ ആരാധനയ്ക്കായി തെരഞ്ഞെടുക്കുന്നത്. ദേവതയായി അവരോധിക്കപ്പെട്ട ശേഷം ചെറു കൊട്ടാരത്തിലെ മുറിയില്‍ ദുര്‍ഗ്ഗാദേവിയുട ആരാധനയിലും പ്രാര്‍ത്ഥനയിലും മുഴുകിയാണ് ഇവര്‍ കഴിയുക. ഉത്സവത്തിനും മറ്റ് പ്രധാന ദിവസങ്ങളിലും മാത്രം സര്‍വ്വാഭരണ വിഭൂഷിതയായി പാരമ്പര്യ വസ്ത്രമണിഞ്ഞ് പൊതു ജനങ്ങള്‍ക്ക് ദര്‍ശനം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: