ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ സ്കൂളില്‍ ആയുധധാരി നടത്തിയ വെടിവയ്പില്‍ സുരക്ഷാ ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാവിലെയായിരുന്നു ആക്രമണം. സ്കൂളിലെ കുട്ടികളും അധ്യാപകരും സുരക്ഷിതരാണെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു.
അഞ്ച് മാസം മുമ്പ് ഭീകരര്‍ പെഷവാറിലെ സൈനിക സ്കൂളില്‍ നടത്തിയ ആക്രമണത്തില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പടെ 153 പേര് കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ നടുക്കം മാറും മുമ്പേയാണ് പുതിയ ആക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
ഇസ്ലാമാബാദില് നിന്നു 500 കിലേമീറ്റര്‍ അകലെയുള്ള സ്കൂളിലാണ് ആക്രമണം നടന്നത്. പ്രദേശത്ത് കൂടുതല്‍ ആയുധധാരികള്‍ ഒളിച്ചിരിപ്പുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് ജില്ലാ പോലീസ് ഓഫീസര്‍ റഹ്മത് ഉല്ലാ ഖാന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: