പനാജി:ഭാരതവായുസേനക്കുവേണ്ടി ഫ്രാന്‍സില്‍ നിന്നും റാഫേല്‍ പോര്‍വിമാനം വാങ്ങുന്നതിന്റെ നടപടികള്‍ ഈമാസം നടക്കുമെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ വ്യക്തമാക്കി. രണ്ടു സര്‍ക്കാരുകളും തമ്മിലുള്ള നേരിട്ടുള്ള നടപടിക്രമങ്ങളാണ് നടക്കുന്നത്.
ഇതിനായുള്ള കമ്മറ്റികളാണ് തീരുമാനങ്ങള്‍ കൈകൊള്ളുന്നത്. ഇതുസംബന്ധിച്ചുള്ള നടപടികള്‍ക്ക് സമയപരിധി നിശ്ചയിച്ചിട്ടില്ല. എന്നാല്‍ സര്‍ക്കാരുകള്‍ തമ്മിലുള്ള നടപടിക്രമങ്ങളായതിനാല്‍
കാര്യങ്ങള്‍ വേഗത്തില്‍ നീങ്ങുമെന്നും പരീക്കര്‍ പറഞ്ഞു. ഫ്രഞ്ച് പ്രതിരോധമന്ത്രി ജീന്‍ യുവേ ലേ ഡ്രയന്‍ നാളെ ന്യൂദല്‍ഹിയിലെത്തുമ്പോള്‍ നടപടിക്രമങ്ങള്‍ക്ക് അന്തിമരൂപം നല്‍കും. ഇക്കാര്യങ്ങള്ക്കായിട്ടാണ് ഫ്രഞ്ച് പ്രതിരോധമന്ത്രി എത്തുന്നത്. എന്നാല്‍ ഭാവിയില്‍ അദ്ദേഹം നേരിട്ട് ഇടപെടില്ല. ഇതിനായി നിയോഗിക്കപ്പെട്ട രണ്ടുസര്ക്കാരുകളുടെയും കമ്മറ്റികളായിരിക്കും തീരുമാനമെടുക്കുക.
സമയബന്ധിതമായി ഇക്കാര്യങ്ങള്‍ പൂര്‍ത്തിയാക്കും. നേരത്തെ അമേരിക്ക, ഇസ്രയേല്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ സര്‍ക്കാരുകളുമായി നേരിട്ട് പ്രവര്‍ത്തിച്ച പരിചയം നമുക്കുണ്ടെന്നും പരീക്കര്‍ പറഞ്ഞു. പ്രതിരോധമന്ത്രാലയമാണ് കമ്മറ്റിക്ക് രൂപം നല്‍കിയിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സില്‍ കഴിഞ്ഞമാസം നടത്തിയ സന്ദര്‍ശനത്തിലാണ് 36 റാഫേല്‍ പോര് വിമാനങ്ങള്‍ വാങ്ങുവാന്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: