ഒരാളിനു പ്രതീക്ഷിക്കാതെ പെട്ടെന്നു ലോട്ടറി അടിച്ചു. ധാരാളം പണം കിട്ടി. അതുപയോഗിച്ചു അയാള്‍ ആ രാജ്യത്തിലെ സുന്ദരിയായ രാജകുമാരിയെ വിവാഹം കഴിച്ചു. പകുതി രാജ്യം സ്വന്തമാക്കി. ഒരുദിവസം രാജകുമാരിയും അയാളുംകൂടി കുതിരപ്പുറത്തു കൊട്ടാരത്തിനടുത്തുള്ള മലയുടെ മുകളിലൂടെ യാത്ര ചെയ്യുകയായിരുന്നു.
പെട്ടെന്ന് ഒരു കാറ്റില്‍പ്പെട്ടു കുതിരയും യാത്രക്കാരും താഴെ വീണു. ആ വീഴ്ചയില്‍ രാജകുമാരിയും കുതിരയും മരിച്ചു. ഒരു മരച്ചില്ലയില്‍ പിടികിട്ടിയതുകൊണ്ട് അയാള്‍ രക്ഷപ്പെട്ടു. മരക്കൊമ്പില്‍നിന്നു ശ്രദ്ധിച്ചു താഴേക്കു ചാടി. താഴെയെത്തി വേഗം കണ്ണുതുറന്നു. അവിടെ വനമോ രാജകുമാരിയോ കുതിരയോ കൊട്ടാരമോ യാതൊന്നുമില്ല. സ്വന്തം കുടിലിന്റെ മണ്ണുമെഴുകിയ ചുമരും കൂരയും മാത്രം കാണാനുണ്ട്.
രണ്ടുദിവസത്തെ പട്ടിണിമൂലം അയാള്‍ ക്ഷീണിച്ചു കുടിലില്‍ വന്നു കിടന്നതാണ്. തളര്‍ച്ചമൂലം പെട്ടെന്നു മയങ്ങി. ആ പകലുറക്കത്തില്‍ക്കണ്ട വെറും സ്വപ്നം മാത്രമായിരുന്നു. താന്‍ കണ്ടതെല്ലാം എന്ന് ഉണര്‍ന്നപ്പോള്‍ അയാള്‍ക്ക് ബോദ്ധ്യമായി. രാജ്യവും രാജകുമാരിയും നഷ്ടമായതിനാല്‍ യാതൊരു ദുഃഖവും തോന്നിയില്ല.
കാരണം, അതു വെറും സ്വപ്നം മാത്രമാണെന്ന് അയാള്‍ക്ക് അറിയാം. പക്ഷേ, സ്വപ്നം കണ്ടുകൊണ്ടിരുന്നപ്പോള്‍ തികച്ചും യാഥാര്‍ത്ഥ്യമായിരുന്നു. അതുപോലെ ഇന്നു നാം കണ്ടുകൊണ്ടിരിക്കുന്ന സ്വപ്നത്തില്‍നിന്നും ഉണര്‍ന്നാല്‍ മാത്രമേ യാഥാര്‍ത്ഥ്യം എന്തെന്നറിയാന്‍ കഴിയൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: