തൃശൂര്‍: മഹാത്മാഗാന്ധിയുടെ സ്വപ്നങ്ങളെ അട്ടിമറിക്കുകയാണ് നെഹ്റു ചെയ്തതെന്ന് മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍. ഗാന്ധിയുടെ സ്വപ്നങ്ങള്‍ സത്യങ്ങളായിരുന്നു. എന്നാല്‍ നെഹ്റു ചെയ്തത് സത്യവിരുദ്ധമായ കാര്യങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുന്ദംകുളത്ത് ബിജെപി ജില്ലാ പ്രസിഡണ്ട് എ.നാഗേഷ് നയിക്കുന്ന രാഷ്ട്രീയ വിശദീകരണ ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ കോണ്‍ഗ്രസ്സ്-സിപിഎം ഒളിച്ചുകളി അവസാനിപ്പിക്കണം. കോണ്‍ഗ്രസ് അധികാരത്തില്‍ വരുമ്പോള്‍ സിപിഎമ്മിന്റെ പേരിലുള്ള കേസുകള്‍ മൂടിവെക്കുകയും ഇടതുപക്ഷം അധികാരത്തില്‍ വരുമ്പോള്‍ കോണ്‍ഗ്രസ്സിന്റെ കേസുകള്‍ പുറംലോകത്തെ അറിയിക്കാതിരിക്കുകയുമാണ് ചെയ്യുന്നത്. ഇവര്‍ രണ്ടുപേരും ഒരേ തൂവല്‍ പക്ഷികളാണ്. ഒരേ നയങ്ങളുമായി മുന്നോട്ട് പോവുകയാണ് ഇവര്‍.
കേരളത്തില്‍ നിന്നുള്ള 20 എംപിമാര്‍ക്കും മോദിയെ എതിര്‍ക്കുക എന്ന നയമാണുള്ളത്. സിപിഎമ്മിന് അപ്പോള്‍ ലാഭമെന്താണോ ഉള്ളത് അതാണ് അവരുടെ സത്യം. മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ ഇതര സര്‍ക്കാരുകളെ അവഗണിക്കുന്ന നയമാണ് കോണ്‍ഗ്രസ് നടപ്പിലാക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ മോദി സര്‍ക്കാര്‍ രാജ്യത്തെ എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും തുല്യപരിഗണന നല്കുന്നു. അതിന്റെ ഉദാഹരണമാണ് എല്ലാ സംസ്ഥാനങ്ങളുടേയും പദ്ധതി വിഹിതം 42ശതമാനമായി ഉയര്‍ത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അനീഷ് ഇയ്യാല്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ സംസ്ഥാന പ്രസിഡണ്ട് കെ.വി.ശ്രീധരന്മാസ്റ്റര്, സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ.രമ രഘുനന്ദനന്, ഇ.രഘുനന്ദനന്, പി.എസ്.ശ്രീരാമന് തുടങ്ങിയവര്‍ സംബന്ധിച്ചു. ജാഥാ ക്യാപ്റ്റന്‍ എ.നാഗേഷിന് രാജഗോപാല്‍ പതാക കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: