മാവേലിക്കര: നേതാക്കന്മാരുടെയും മന്ത്രിമാരുടെയും തെറ്റുകളെ സംരക്ഷിക്കുന്ന നിലപാടാണ് ആഭ്യമന്തരമന്ത്രി രമേശ് ചെന്നിത്തല സ്വീകരിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്. ബിജെപി ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന് നയിക്കുന്ന പ്രചരണ ജാഥയുടെ മാവേലിക്കര നിയോജകമണ്ഡല പര്യടനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ഭരണത്തില്‍ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് പറയുന്ന ആഭ്യമന്തരമന്ത്രി തെറ്റുകള്‍ ഏറ്റുപറയാന്‍ തയ്യാറാവണം. മന്ത്രിസഭയുടെ എണ്ണിയാല്‍ ഒടുങ്ങാത്ത തെറ്റുകളെ കുറിച്ചുള്ള ജനങ്ങളുടെ ചോദ്യത്തിന് വ്യക്തമായ മറുപടി ചെന്നിത്തല നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ആരോപണം ഉയരുന്നവരെ ചോദ്യം ചെയ്യാന്‍ തയാറാകാതെ അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. വിജിലന്‍സ് ഡയറക്ടര്‍ പോലും ഇക്കാര്യ പരസ്യമായി വെളിപ്പെടുത്തിയിരിക്കുന്നു. ആറന്മുള, മീനാകുമാരി കമ്മീഷന്, ഭൂമിയേറ്റെടുക്കല്‍ ബില്‍ ഇക്കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വ്യാജ പ്രചരണമാണ് നടക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ പരിധിയിലുള്ള 12 നോട്ടിക്കല്‍ മൈല്‍ കടലില്‍ യാതൊരു നിയന്ത്രണവും കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കില്ലെന്ന് കേന്ദ്ര കൃഷിസഹമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്. ഇക്കാര്യം അദ്ദേഹം സംസ്ഥാന ഫിഷറീസ് മന്ത്രിയെയും അറിയിച്ചുണ്ട്. 12 നോട്ടിക്കല്‍ മൈലിന് അപ്പുറം അന്താരാഷ്ട അതിര്‍ത്തിയിലാണ് മത്സബന്ധന നിരോധനം ഏര്‍പ്പെടുത്തിയത്.
ഇവിടെ ഒരു തരത്തിലുള്ള മത്സ്യബന്ധനവും അനുവദിക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
മീനാകുമാരി കമ്മീഷന് റിപ്പോര്‍ട്ട് യുപിഎ സര്‍ക്കാരിന്റെ കാലത്തേതാണ്. ഇക്കാര്യത്തില്‍ ബിജെപി സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. ഭൂമിയേറ്റെടുക്കല്‍ ബില്ലിനെതിരെ രാഷ്ട്രീയക്കാരോടൊപ്പം സാംസ്ക്കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നത് ബില്ലിനെ കുറിച്ച് പഠിക്കാതെയാണെന്നും മുരളീധരന് പറഞ്ഞു. നഗരസഭാ കമ്മറ്റി പ്രസിഡന്റ് എസ്. രംഗനാഥ് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: