ഇസ്താംബൂള്‍: ഫ്രഞ്ച് ഓപ്പണിന് മുന്നോടിയായുള്ള ക്ലേ കോര്‍ട്ട് ടൂര്ണമെന്റിലൊന്നില് സ്വിറ്റ്സര്‍ലന്റ് ഇതിഹാസം റോജര്‍ ഫെഡറര്‍ ജേതാവ്. ഉറുഗ്വെയുടെ പാബ്ലോ ക്യുവാസിനെ കീഴടക്കി ഇസ്താംബൂള്‍ ഓപ്പണ്‍ ടെന്നീസില്‍ ഫെഡെക്സ് കിരീടം ചൂടി. 6-3, 7-6 എന്ന സ്കോറിനായിരുന്നു സ്വിസ് മാസ്റ്ററുടെ ജയം. കരിയറില്‍ ഫെഡററുടെ 85-ാം ട്രോഫി കൂടിയായി ഇസ്താംബൂളിലേത്.
ലോക റാങ്കില്‍ 23-ാം സ്ഥാനത്തുള്ള ക്യുവാസുമായുള്ള റാക്കറ്റ് യുദ്ധം ഫെഡററിന് അത്ര അനായാസമായില്ല. ഫെഡററുടെ കരുത്തും നിപുണതയും നിറഞ്ഞ ഷോട്ടുകളെ ബേസ് ലൈനില്‍ നിന്ന് ക്യുവാസ് ഏറെ പ്രതിരോധിച്ചു. പല പോയിന്റുകളും സ്വന്തമാക്കാന്‍ ഫെഡററിന് നീണ്ട റാലികളെ അഭിമുഖീകരിക്കേണ്ടിവന്നു. എങ്കിലും നിര്‍ണായക സമയത്ത് ക്യുവാസ് വരുത്തിയ അനാവശ്യ പിഴവുകള്‍ അന്തിമ ഫലം ഫെഡററിന് അനുകൂലമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: