പത്തനംതിട്ട: മൂഴിയാര്‍ ശബരിഗിരി ജലവൈദ്യുതി നിലയത്തില്‍ ഉല്‍പ്പാദനം നിര്‍ത്തിവെച്ചു. പെന്‍സ്റ്റോക്ക് പൈപ്പിലെ ബട്ടര്‍ഫ്ളൈ വാല്‍വിലുണ്ടായ ചോര്‍ച്ച ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്നാണ് ഉല്‍പ്പാദനം നിര്‍ത്തിവെച്ചത്.
ഞായറാഴ്ച രാത്രി 11 ന് രണ്ടാം നമ്പര്‍ ബട്ടര്‍ഫ്ളൈ വാല്‍വിനോട് ചേര്‍ന്നുള്ള മീറ്റര്‍ പൊട്ടിത്തെറിച്ചതോടെയാണ് ചോര്‍ച്ചയുണ്ടായത്. ഡാമില്‍ നിന്നും പെന്‍സ്റ്റോക്ക് പൈപ്പിലൂടെ ഒഴുകിയെത്തുന്ന വെള്ളത്തിന്റെ ശക്തി അളക്കുന്ന മീറ്ററാണ് പൊട്ടിത്തെറിച്ചത്. ഇതേത്തുടര്‍ന്ന് ഇന്നലെ രാവിലെ 9ന് നിലയത്തിലെ വൈദ്യുതി ഉല്‍പ്പാദനം നിര്‍ത്തിവെച്ചു.
കക്കി ടണലിന്റെ ഷട്ടറുകളടച്ച് ശബരിഗിരി പദ്ധതി പ്രദേശത്തേക്ക് പെന്‍സ്റ്റോക്ക് പൈപ്പിലൂടെ വെള്ളം കടത്തിവിടുന്നതും തടഞ്ഞു. കഴിഞ്ഞവര്‍ഷവും ഇതേ വാല്‍വിലെ ചോര്‍ച്ച പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. രണ്ടരക്കോടിയോളം രൂപയാണ് അന്ന് കെഎസ്ഇബിയ്ക്ക് ഇതിനായി ചെലവായത്.
ചെന്നൈ ആസ്ഥാനമായ കമ്പനിയാണ് പെന്‍സ്റ്റോക്ക് പൈപ്പുകള്‍ സ്ഥാപിച്ചത്. ഇവരുടെ സാങ്കേതിക വിദഗ്ധര്‍ ഇന്ന് പദ്ധതി പ്രദേശത്ത് എത്തും. ബട്ടര്‍ഫ്ളൈ വാല്‍വിലുണ്ടായ ചോര്‍ച്ച പരിഹരിക്കാന്‍ അഞ്ചുദിവസം വേണ്ടിവരുമെന്ന് ശബരിഗിരി വൈദ്യുതി നിലയത്തിലെ ജനറേഷന് വിഭാഗം ഡെപ്യൂട്ടി ചീഫ് എന്‍ജീനീയര്‍ വേണുഗോപാല്‍ അറിയിച്ചു.
ശബരിഗിരിയില്‍ ഉല്‍പ്പാദനം നിര്‍ത്തിവെച്ചതോടെ ഇതിന്റെ അനുബന്ധ പദ്ധതികളായ കക്കാട്, കാര്‍ബോറാണ്ടം, അള്ളുങ്കല്‍, കാരിക്കയം തുടങ്ങിയ സ്വകാര്യപദ്ധതികളടക്കം ഉല്‍പ്പാദനം നിര്‍ത്തിവെയ്ക്കേണ്ടിവരും. ഇതോടെ പ്രതിദിനം 350 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് സംസ്ഥാനത്തുണ്ടാകുന്നത്. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയാണ് ശബരിഗിരി. ചോര്ച്ചപരിഹരിക്കുന്നതുവരെ പരിഹാരമായി ഇടുക്കിയിലെ ഉല്‍പ്പാദനം കൂട്ടുകയും മറ്റിടങ്ങളില്‍ നിന്നും വൈദ്യുതി വാങ്ങുകയും ചെയ്യുമെന്ന് അധികൃതര്‍ പറഞ്ഞെങ്കിലും സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്കാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: