സിഡ്നി: പാപ്പുവ ന്യൂ ഗിനിയയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.പുലര്‍ച്ചെ 1.40 ഓടെയാണ് ഭൂചലനം. ന്യൂ ബ്രിട്ടണ് ദ്വീപില്‍ നിന്നു 63 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വെ വ്യക്തമാക്കി.
ഭൂചലനത്തിനു പിന്നാലെ ദ്വീപില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്്. ഇന്തോനേഷ്യ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ തീരപ്രദേശങ്ങളിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നാശകരമായ സൂനാമി ഉണ്ടാകാനുള്ള സാധ്യതയാണ് പസഫിക് സൂനാമി സെന്റര്‍ നല്‍കുന്നത്. ഹവായിയിലേക്ക് ഏതു നിമിഷവും സൂനാമി തിരകള്‍ അടിക്കാമെന്നാണ് മുന്നറിയിപ്പ്.
വളരെ ശക്തമായ ഭൂകമ്പമാണുണ്ടായതെന്നും അതേത്തുടര്‍ന്ന് സ്വമ്മിങ് പൂളില്‍ നിന്നുള്ള ജലം പുറത്തേക്ക് തെറിച്ചുവെന്നും റാബൂള് ഹോട്ടല്‍ ഉടമ സുസന്‍ പറഞ്ഞു. മറ്റെന്തെങ്കിലും നാശനഷ്ടങ്ങളുള്ളതായി അറിവായിട്ടില്ലെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: