പാലക്കാട്: പാലക്കാട് എംപിയായ എം.ബി.രാജേഷിന്റെ നേട്ടമല്ല നരേന്ദ്രമോദി സര്‍ക്കാരിന്റെ കേരളത്തിനുള്ള കൈനീട്ടമാണ് പാലക്കാടിനു കിട്ടിയ ഐഐടിയെന്ന് സി.കൃഷ്ണകുമാര്‍ പറഞ്ഞു. ബിജെപി രാഷട്രീയപ്രചരണജാഥക്ക് മുണ്ടൂരില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ലമെന്റില്‍ എത്ര പ്രസംഗം നടത്തി എന്നല്ല പാലക്കാടിനു എന്തുനേടിതന്നു എന്ന് പാര്‍ലമെന്റ് മെമ്പറായ എം.ബി.രാജേഷ് വ്യക്തമാക്കേണ്ടതുണ്ട്. പദ്ധതികള്‍ പ്രഖ്യാപിക്കുകമാത്രമല്ല അത് സമയബദ്ധിതമായി നടപ്പിലാക്കുക എന്ന നയമാണ് ബിജെപി സര്‍ക്കാരിന്റേത് എന്നും അനിശ്ചിതത്വത്തില്‍ കിടന്ന പാലക്കാട് കോച്ച് ഫാക്ടറി ഏതുരീതിയില്‍ പ്രവര്‍ത്തിക്കണമെന്ന് തീരുമാനമായതും , പ്രഖ്യാപിച്ച ഐഐടി ജൂലായ് മാസത്തോടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ പോകുന്നതും ഇതിന്റെ തെളിവാണെന്നഇന്നലെ മുണ്ടൂരില്‍ നിന്നാരംഭിച്ച ജാഥക്ക് അകത്തേത്തറ, മരുതറോഡ്, പുതുശ്ശേരി, എലപ്പുള്ളി, കല്ലൂട്ടിയാല്‍ ,ചിറ്റൂര്‍, വണ്ടിത്താവളം, അഞ്ചാംമൈല്‍ എന്നിവിടങ്ങളില്‍ സ്വീകരണം നല്കി. കൊഴിഞ്ഞാമ്പാറയിലെ സമാപനയോഗത്തില്‍ ബിജെപി ദേശീയ സെക്രട്ടറി എച്ച്.രാജ, സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാജന് എന്നിവര്‍ സംസാരിച്ചു.ും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സമിതി അംഗം എസ്.ആര്.ബാലസുബ്രഹ്മണ്യം, മലമ്പുഴ നിയോജകമണ്ഡലം കണ്‍വീനര്‍ കെ.സി. സുരേഷ് ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി.വേണുഗോപാല്‍, പി.ഭാസി, ജില്ലാ ഭാരവാഹികളായ കെ.എം.ഹരിദാസ്, എം.പി.ശ്രീകുമാര്‍, എ.കെ.ഓമനക്കുട്ടന്, മോര്‍ച്ച പ്രസിഡന്റുമാരായ പി.സത്യഭാമ, കെ.വി.ദിവാകരന്, മറ്റുനേതാക്കളായ ഷിബി, എം.പി. മുരളി, എ.സി.മോഹനന്, എന്‍.എസ്.ജയപ്രകാശ്, ബാലകൃഷ്ണന്, പ്രകാശന്, സുനില്‍,ശശി, വിജയന്, പ്രതാപന്, ശിവദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സമാപനദിവസമായ ഇന്ന് വടവന്നൂരില്നിന്നാരംഭിച്ച് കൊല്ലങ്കോട് സമാപിക്കും. പുതുനഗരം, കൊടുവായൂര്‍, തേങ്കുറിശ്ശി, കുഴല്‍മന്ദം, ആലത്തൂര്‍, ചുങ്കം, വടക്കഞ്ചേരി, വണ്ടാഴി,നെന്മാറ, എലവഞ്ചേരി, പല്ലശ്ശേന എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. വൈകീട്ട് കൊല്ലങ്കോട്ട് നടക്കുന്ന സമാപന സമ്മേളനം ബിജെപി ദേശീയ സമിതി അംഗം സി.കെ.പത്മനാഭന് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: