പാലക്കാട്: കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്റിന് മുന്‍വശം വരെ ഓട്ടോറിക്ഷ ലീഡിങ്ങ് സ്റ്റാന്റുളളതുകൊണ്ട് യാത്രക്കാര്‍ക്ക് ബസില്‍ കയറുന്നതിന് ബുദ്ധിമുട്ടാണെന്നും ഇതിന് പരിഹാരം കാണണമെന്നും പാലക്കാട് താലൂക്ക് വികസന സമിതി യോഗം ആവിശ്യപ്പെട്ടു.
ഇതിന് നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കാനും തീരുമാനിച്ചു. കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ബസ് കാത്തു നില്‍ക്കുന്നതിന് ആവശ്യമായ സൗകര്യം ഇല്ലാത്തതിനാല്‍ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നതായി യോഗത്തില്‍ അഭിപ്രായമുണ്ടായി.
തങ്കം ആശുപത്രി, ചടനാംകുറശ്ശി, തിരുനെല്ലായ് പാളയം, മേലാമുറി, ഒലവക്കോട് എന്നീ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ബസ് സര്‍വ്വീസ് ആരംഭിക്കണമെന്ന് ആവിശ്യപ്പെട്ട് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ചെയര്മാന് കത്ത് നല്‍കും.
പാലക്കാട് മുനിസിപ്പാലിറ്റിയിലെ 30, 31, 32 എന്നീ വാര്‍ഡുകളെ കേന്ദ്രീകരിച്ചുകൊണ്ട് നടത്തുന്ന റേഷന്‍കടയില്‍ 300 ല്‍ കൂടുതല്‍ കാര്‍ഡ് ഉടമകളുള്ളതിനാല് റേഷന്‍ കടയെ വിഭജിച്ച് പുതിയ കട തുടങ്ങുന്നതിന് ആവശ്യമായ നിര്‍ദ്ദേശം ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് നല്‍കും.=
യോഗത്തില്‍ പെരുവെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബാബു അദ്ധ്യക്ഷത വഹിച്ചു. പാലക്കാട് തഹസില്‍ദാര്‍ ടി. വിജയന് , താലൂക്ക്തല ഉദേ്യാഗസ്ഥരും മറ്റു വുകപ്പ് മേധാവികളും ജനപ്രതിനിധികളും പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: