ടെക്സാസ്: യുഎസില്‍ കാര്‍ട്ടൂണ്‍ മത്സരവേദിയില്‍ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ ഐഎസ് ഏറ്റെടുത്തു. ആദ്യമായാണ് യുഎസില്‍ നടന്ന ഒരു ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുക്കുന്നത്.
ആക്രമണം യു.എസിന് എതിരായ തങ്ങളുടെ ആദ്യ പ്രഹരമാണെന്നും കൂടുതല്‍ രൂക്ഷമായ ആക്രമണങ്ങള്‍ ഇനി പ്രതീക്ഷിക്കാമെന്നും ഐ.എസ് വ്യക്തമാക്കി. ഇനി വരാനിരിക്കുന്നത് ഇതിലും വലിയ ആക്രമണങ്ങളായിരിക്കുമെന്നും ഐഎസ് പോരാളികളുടെ ചെയ്തികള്‍ വരും നാളുകളില്‍ അമേരിക്ക കാണേണ്ടിവരുമെന്നും ഐഎസിന്റെ സന്ദേശത്തിലുണ്ട്.
ഇന്നലെ ഗാര്ലാന്ഡിലെ കര്‍ടിസ് കോണ്‍ഫറന്‍സ് സെന്ററില്‍ ഇസ്ലാം വിരുദ്ധസംഘടന സംഘടിപ്പിച്ച മുഹമ്മദ് നബിയുമായി ബന്ധപ്പെട്ട കാര്‍ട്ടൂണ്‍ മത്സരം നടക്കുന്നതിനിടെയായിരുന്നു ആക്രമണം. ഒരു കാറില്‍ വന്നിറങ്ങിയ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. പോലീസിന്റെ തിരിച്ചുള്ള വെടിവയ്പില്‍ രണ്ടു പേരും കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: