ന്യൂദല്‍ഹി: ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ച ലക്ഷ്യംവെച്ച് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ഒട്ടനവധി പദ്ധകള്ക്കു തുടക്കമിടാന്‍ കേന്ദ്രസര്‍ക്കാരിനു സാധിച്ചതായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി.
രാജ്യത്തെ നിക്ഷേപങ്ങളെ വളര്‍ത്താനാണ് കേന്ദ്രം ആദ്യവര്‍ഷം ഊന്നല്‍ നല്‍കിയത്. ഒമ്പതു മുതല്‍ 10 ശതമാനം വരെ വളര്‍ച്ച കൈവരിക്കാന്‍ ഭാരതത്തിനു കഴിവുണ്ട്. ഈ നേട്ടം കൈവരിക്കുന്നതോടെ രാജ്യത്തെ ദാരിദ്ര്യവും ഒരുപരിധിവരെ കുറയ്ക്കാന്‍ സാധിക്കും.
ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്കിന്റെ വാര്‍ഷികയോഗത്തില്‍ പങ്കെടുക്കവേ ഒരു സ്വകാര്യചാനലിനു നല്കിയ അഭിമുഖത്തിലാണ് ജെയ്റ്റ്ലി ഇക്കാര്യം വ്യക്തമാക്കിയത്.
മെയ് 26ല്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് ഒരു വര്‍ഷം തികയുകയാണ്. ഭാരതത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് സര്‍ക്കാര്‍ അധികാരത്തിലെത്തി ഒരു വര്‍ഷത്തിനുള്ളില്‍ ഇത്രയും പദ്ധതികള്‍ ആവിഷ്കരിക്കാന്‍ സാധിക്കുന്നത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് നിക്ഷേപ മേഖലയില്‍ കനത്ത വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുകാടാതെ രാജ്യത്തിന്റെ സാമ്പത്തിക ഘടനതന്നെ മാറ്റിമറിക്കതക്ക പ്രോജക്ടുകള്‍ക്കാണ് ഭാരതം ഇപ്പോള്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.
രാജ്യത്തെ നിക്ഷേപം വളര്‍ത്തുന്നതിനായുള്ള നടപടിക്രമങ്ങള്‍ നടന്നു വരികയാണെന്നും അത് പൂര്‍ത്തിയാക്കിയ ശേഷം രാജ്യത്തേക്ക് ഇനിയും നിക്ഷേപങ്ങളെ ആകര്‍ഷിക്കാന്‍ സാധിക്കും. സര്‍വ്വീസ് ടാക്സുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലെ പശ്നങ്ങള്‍ വിവിധ ധനമന്ത്രിമാരുമായി ചര്‍ച്ചചെയ്ത് ഒത്തുതീര്‍പ്പാക്കിയതായും ജെയ്റ്റ്ലി പറഞ്ഞു.
ചരക്കുവര്ധവനുണ്ടാകുന്നതോടെ ഈവകയില്‍ സംസ്ഥാനങ്ങള്‍ക്ക് നല്ലൊരു തുക നികുതിയായി കൈപ്പറ്റാനും സാധിക്കും. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം അഴിമതിയുമായി ബന്ധപ്പെട്ട് പരാതികള്‍ ഒന്നുമില്ലെന്നും ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: