മണ്ണഞ്ചേരി: കലവൂര്‍ ഐടിസി കോളനിയില്‍ പുതുവല്‍വീട്ടില്‍ വേണുഗോപാലിനെ വധിച്ച കേസില്‍ അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. സംഭവം നടന്ന് 90 ദിവസത്തിനുള്ളില്‍ അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിഞ്ഞത് ശ്രദ്ധേയമാണ്. 150 പേരില്‍ നിന്ന് വിവരങ്ങള്‍ ചേദിച്ചും 116 രേഖകളും 60 ഓളം തൊണ്ടിമുതല്‍ ശേഖരിച്ചും കൂടാതെ എട്ടോളം രഹസ്യമൊഴികളുടേയും അടിസ്ഥാനത്തിലാണ് 5000 പേജുള്ള അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കേസിന്റെ പ്രാരംഭ അന്വേഷണത്തില്‍ ആറു പ്രതികള്‍ മാത്രമാണ് ഉണ്ടായിരുന്നത് തുടര്‍ അന്വേഷണത്തില്‍ 21 പ്രതികള്‍ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടുവെന്ന് ബോദ്ധ്യമാകുകയും ഇതില്‍ പതിനാറ് പ്രതികളെ പിടികൂടുകയും ചെയ്തു. ഇതില്‍ പ്രധാനികള്‍ ഉള്‍പ്പെടെ അഞ്ച് പേര് ഒളിവിലാണ്. വര്‍ഷങ്ങള്‍ മുമ്പ് വധിക്കപ്പെട്ട ചന്ദ്രലാലിന്റെ ഭാര്യയും ഈ കേസിലെ ഏഴാം പ്രതിയുമായ സ്മിത നല്കിയ ക്വട്ടേഷന്റെ അടിസ്ഥാനത്തില്‍ ക്വട്ടേഷന്‍ ഗുണ്ടകളായ ഷാരോണ്‍, കണ്ണന് (മാട്ടകണ്ണന്‍), അസറുദ്ദീന് എന്നിവരുടെ നേതൃത്വത്തിലാണ് കൊലപാതകം നടന്നതെന്നാണ് പോലീസിന്റെ വിശദികരണം. കേസില്‍ ഉള്‍പ്പെട്ട 21 പേരില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെട്ടു എന്ന പ്രത്യേകത കൂടി ഈ കേസിനുണ്ട്. മാരാരിക്കുളം സിഐ: കെ.ജി അനീഷിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: