മുംബൈ: നേപ്പാളിലെ ദുരന്തഭൂമിയില്‍ ആര്‍എസ്എസ് നടത്തുന്ന സേവനപ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ തലത്തില്‍ തന്നെ പ്രശംസിക്കപ്പെടുന്നു.
ഭൂചനത്തില്‍ തകര്‍ന്ന നേപ്പാളില്‍ ആയിരക്കണക്കിന് ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ഹിന്ദുസേവക് സംഘവുമായി ചേര്‍ന്ന് ദുരിതാശ്വസ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. വിശ്രമമില്ലാതെ അഹോരാത്രമാണ് സ്വയം സേവകര്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ദേശീയ, അന്താരാഷ്ട്ര തലങ്ങളിലെ മാധ്യമങ്ങള്‍ക്ക് ഈ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് നേരെ കണ്ണടക്കുവാനായിട്ടില്ല. പ്രശസ്തമായ ടിവി ടുഡേ ഗ്രൂപ്പ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഭാരതസര്‍ക്കാര്‍ വന്‍തോതിലുള്ള രക്ഷാപ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. എന്നാല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് മാത്രം ഇത്രയും വലിയ ദുരിതാശാസപ്രവര്ത്തനങ്ങള് നടത്താനാവില്ല. ഇവിടെയാണ് ആര്‍എസ്എസിന്റെ പ്രാധാന്യം വ്യക്തമാവുന്നത്. ഭൂചലനം ഉണ്ടായ ഉടനെതന്നെ വലിയ നെറ്റ്വര്‍ക്കുള്ള ആര്‍എസ്എസ് രംഗത്തെത്തുകയും വലിയതോതിലുള്ള രക്ഷാദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു.
ഭുചലനബാധിത പ്രദേശങ്ങളില്‍ അമ്പത് വിഭാഗങ്ങളായി ആയിരം പ്രവര്‍ത്തകര്‍ രംഗത്തുള്ളതായി ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ പറഞ്ഞു. ആര്‍എസ്എസിന്റെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് സഹസര്‍കാര്യവാഹാണ്. വീട് നഷ്ടപ്പെട്ടവര്‍ക്കായി 10,000 ടര്പോളിന്സ്, ബ്ലാങ്കറ്റ്സ്, 500 ടണ്‍ ദുരിതാശ്വസ സാമഗ്രികള്‍, വന്‍തോതിലുള്ള ഭക്ഷ്യസാധനങ്ങള്‍, മരുന്നുകള്‍ എന്നിവ വിതരണം ചെയ്തു.
10000 കാളുകളാണ് ആര്‍എസ്എസ് ഹെല്പ്ലൈനില് സ്വീകരിക്കപ്പെട്ടത്. ഇതുവരെ 6000 പേരെ സ്വയംസേവകര്‍ രക്ഷപ്പെടുത്തി.
ലോകമേ തറവാട് എന്ന സങ്കല്പത്തിലാണ് ആര്‍എസ്എസ് വിശ്വസിക്കുന്നതെന്ന് ഹൊസബാളെ പറഞ്ഞു. അടുത്തദിവസങ്ങളില്‍ രണ്ടായിരത്തിലേറെ പ്രവര്‍ത്തകര്‍ സേവനരംഗത്തിറങ്ങും. നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്രാളയുമായും ഭാരത അംബാസഡറുമായും ഹൊസബാളെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചചെയ്യുകയും വേണ്ട ഉപദേശങ്ങള്‍ തേടുകയും ചെയ്തു.
ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ ഭാരതത്തിന് പരിചയമാണ്. എന്നാല്‍ നേപ്പാളിന് ഇത് അപ്രതീക്ഷിതമാണ്. രാഷ്ട്രീയ സേവ ഭാരതിയും സേവ ഇന്റര്‍നാഷ്ണലും ദുരിമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായുള്ള സംഭാവനകള്‍ ശേഖരിക്കുന്നുണ്ട്. ദേശീയ മെഡികോ സംഘടനയിലെ 50ലേറെ ഡോക്ടര്‍മാര്‍ ഇപ്പോള്‍തന്നെ ദുരിതാശ്വാസ പ്രവര്‍ത്തന രംഗത്തുണ്ട്. സഹോദര സംഘടനകളായ ഹിന്ദുസേവക് സംഘ് നേപ്പാള്‍, പ്രാഗിക് വിദ്യാര്‍ത്ഥി പരിഷത്ത് നേപ്പാള്‍, ജനകല്യാണ്‍ പ്രതിഷ്ഠാന്‍ തുടങ്ങിയ സംഘടനകളും പ്രവര്‍ത്തനരംഗത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: