ന്യൂദല്‍ഹി: ഏകീകൃത ചരക്ക് സേവന നികുതി ബില്‍ (ജിഎസ്ടി) ലോക്സഭയില്‍ പാസാക്കി. 352 പേര് ബില്ലിനെ അനുകൂലിച്ചു വോട്ട് ചെയ്തപ്പോള്‍ 37 പേര് പ്രതികൂലിച്ചു. തൃണമൂല്‍ കോണ്‍ഗ്രസും ബിജു ജനതാദളും ബില്ലിനെ പിന്തുണച്ചു.
ആര്‍എസ്പിയുടെ ഏക അംഗം എന്‍.കെ. പ്രേമചന്ദ്രന് ബില്ലിനെ പിന്തുണച്ചു. കോണ്‍ഗ്രസ് വോട്ടെടുപ്പ് ബഹിഷ്കരിച്ചു. ഏറെ നാളായി ചരക്ക്-സേവന നികുതി ബില്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലായിരുന്നു.
ഇതു സംബന്ധിച്ചു രൂപീകരിച്ച ഉന്നതാധികാര സമിതിയില്‍ നിരവധി ചര്‍ച്ചകള്‍ക്കു ശേഷമാണു ബില്‍ ലോക്സഭയില്‍ കൊണ്ടുവന്നത്. ബില്ല് പാസാക്കുന്നതിന് മുമ്പ് ഒരിക്കല്‍കൂടി പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനക്ക് വിടണമെന്ന് കോണ്‍ഗ്രസ്, ബി.ജെ.ഡി, സി.പി.എം, എ.ഐ.എ.ഡി.എം.കെ തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, രണ്ടര വര്‍ഷം സ്റ്റാന്‍ഡിങ് കമ്മിറ്റി പഠനം നടത്തി തയാറാക്കിയ ബില്‍ വീണ്ടും സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് അയക്കുന്നത് ജിഎസ്ടി നടപ്പാക്കുന്നത് വൈകിക്കാന്‍ മാത്രമേ സഹായിക്കൂവെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: