മുംബൈ: വാഹനാപകടക്കേസില്‍ അഞ്ചു വര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട ബോളിവുഡ് താരം സല്മാന് ഖാനു രണ്ടു ദിവസത്തെ ഇടക്കാല ജാമ്യം കോടതി അനുവദിച്ചു.
മുംബൈ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചതിനുപിന്നാലെ ജാമ്യത്തിനായി സല്മാന് ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വേയാണു സല്‍മാനു വേണ്ടി ജാമ്യത്തിനായി ഹാജരായത്.
ഇന്നു രാവിലെയാണു വാഹനാപകടക്കേസില്‍ സല്മാന് അഞ്ചു വര്‍ഷത്തെ തടവിനു കോടതി ശിക്ഷിച്ചത്. തുടര്‍ന്നു സല്‍മാനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. സല്‍മാനെതിരേ പ്രോസിക്യൂഷന് ഉന്നയിച്ച എട്ടു കുറ്റങ്ങളും തെളിഞ്ഞതോടെയാണു കോടതി ശിക്ഷ വിധിച്ചത്.
2002 സെപ്റ്റംബര്‍ 28നു നടന്ന അപകടത്തില്‍ ഒരാള്‍ മരിക്കുകയും നാലു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തതാണു കേസിന് ആസ്പദമായ സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: