കോട്ടയം: എല്‍എല്‍എം പരീക്ഷയില്‍ തൃശൂര്‍ ഐജി ടി.ജെ ജോസ് കോപ്പിടയിച്ചുവെന്നതിന് തെളിവുകള്‍ ആവശ്യമില്ലെന്ന് എംജി സര്‍വകലാശാല വിസി ഡോ. ബാബു സെബാസ്റ്റ്യന്‍.
സംഭവത്തെ കുറിച്ച് ഇന്‍വിജിലേറ്റര്‍ നല്കുന്ന റിപ്പോര്‍ട്ടാണ് ഏറ്റവും പ്രധാനമെന്നും വിസി കൂട്ടിച്ചേര്‍ത്തു.
സംഭവത്തിന്റെ അന്വേഷണ ചുമതല എംജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഉപസമതിയായിരിക്കും നടത്തുക.
അന്വേഷണ സംഘത്തെയും സമയപരിധിയെ കുറിച്ചുമുള്ള തീരുമാനം വ്യാഴാഴ്ച തീരുമാനിക്കുമെന്നും വിസി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: