കോയമ്പത്തൂര്‍: തിങ്കളാഴ്ച അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് രൂപേഷിനെ കാണുവാന്‍ മക്കളെ അനുവദിച്ചു. പോലീസ് തങ്ങളെ കൊല്ലപ്പെടുത്തുവാനാണ് ശ്രമിച്ചതെന്ന് അറസ്റ്റിലായ രൂപേഷ് മക്കളോട് പറഞ്ഞു. പോലീസ് വാഹനത്തിന്റെ ബ്രേക്കില്‍ ചവിട്ടി ബഹളമുണ്ടാക്കിയതിനാലാണു തങ്ങള്‍ രക്ഷപ്പെട്ടതെന്നും രൂപേഷ് മകളോട് പറഞ്ഞു.
നേരത്തെ രൂപേഷിന്റെ സഹോദരങ്ങള്‍ക്കൊപ്പം ജയിലിലെത്തിയ രണ്ടു മക്കളെയും രൂപേഷിനേയും ഭാര്യ ഷൈനയേയും കാണുവാന്‍ അനുവദിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് ഇവര്‍ക്ക് ജയിലില്‍ ഏറെ നേരം കാത്തു നില്‍ക്കേണ്ടി വന്നിരുന്നു.
രൂപേഷിന്റെയും ഷൈനയുടെയും മകളായി പിറന്നതില്‍ അഭിമാനിക്കുന്നുവെന്നു മകള്‍ ആമി ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇരുവരും തെറ്റൊന്നും ചെയ്തതായി കരുതുന്നില്ലെന്നും ആമി പ്രതികരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: