ഭുവനേശ്വര്‍: ജപ്പാനെതിരായ ഹോക്കി ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ വിജയവഴിയിലെത്തി. രണ്ടാം മത്സരത്തില്‍ ഇന്ത്യ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ജയിച്ചു. എസ്.കെ. ഉത്തപ്പ (27-ാം മിനിറ്റ്), ധരംവീര്‍ സിങ് (48) എന്നിവര്‍ ഇന്ത്യയുടെ സ്കോറര്‍മാര്‍.
ആദ്യ ടെസ്റ്റില്‍ നിന്നു വ്യത്യസ്തമായി കേളീനിലവാരം ഏറെ ഉയര്‍ത്തിയ ഇന്ത്യയെയാണ് കളത്തില്‍ കണ്ടത്. ക്യാപ്ടന് സര്‍ദാര്‍ സിങ് മിഡ്ഫീല്‍ഡില്‍ പുറത്തെടുത്ത ഉശിരന്‍ പ്രകടനം ഇന്ത്യയുടെ ജയത്തില്‍ നിര്‍ണായകമായി. സര്‍ദാറിനൊപ്പം രമണ്‍ദീപ് സിങ്ങും യുവരാജ് വല്മീകിയും ഒത്തിണക്കം കാട്ടിയപ്പോള്‍ നിരവധിവട്ടം ജപ്പാന് പ്രതിരോധം വിറപൂണ്ടു.
അതിവേഗ കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ യുവരാജ് മറിച്ച പന്തില്‍ നിന്നാണ് ഉത്തപ്പ സ്കോര്‍ ചെയ്തത്. എസ്.വി. സുനില്‍ തുടക്കമിട്ട നീക്കം രണ്ടാം ഗോളിലും കലാശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: