മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ തന്റെ ടീമിന് ജയിക്കാമായിരുന്നെന്ന് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ബാറ്റിങ് സ്റ്റാര്‍ യുവരാജ് സിങ്.
ചൊവ്വാഴ്ച രാത്രി നടന്ന കളിയില്‍ അഞ്ചു വിക്കറ്റിനാണ് ഡല്‍ഹിയെ മുംബൈ തോല്‍പ്പിച്ചത്. 4ന് 40 അവസ്ഥയിലായ ഇന്ത്യന്‍സിനെ അമ്പാട്ടി റായിഡുവും (49 നോട്ടൗട്ട്) കെയ്റോണ്‍ പൊള്ളാര്‍ഡും (26 നോട്ടൗട്ട്) ജയത്തിലെത്തിക്കുകയായിരുന്നു. നായകന് രോഹിത് ശര്‍മ്മയും (46) തിളങ്ങി.
യുവരാജിന്റെ (57) തുണയില്‍ 6ന് 152 എന്ന സ്കോര്‍ ഡല്‍ഹി കണ്ടെത്തിയെങ്കിലും 19.3 ഓവറില്‍ അഞ്ച് വിക്കറ്റുകള്‍ ബലികഴിച്ച് മുംബൈ ലക്ഷ്യത്തിലെത്തി.
നമ്മള് അവരെ 4ന് 40 എന്ന നിലയില്‍ ചുരുട്ടിക്കളഞ്ഞു. ആ ഘട്ടത്തില്‍ ജയസാധ്യത നിലനിന്നു. എന്നാല്‍ പിന്നീട് വിക്കറ്റുകള്‍ നേടാനായില്ല, യുവി പറഞ്ഞു.
മഴയ്ക്കുശേഷം അല്‍പ്പം മഞ്ഞുവീണു. അതു ബാറ്റിംഗ് അനായാസമാക്കി. പിച്ചില്‍ ടേണില്ലായിരുന്നു. അതോടെ മുംബൈ ഇന്ത്യന്‍സിന് കാര്യങ്ങള്‍ അനായാസമായി. മഴ പെയ്യാതിരുന്നങ്കില് പിച്ചില്‍ അല്‍പ്പം ടേണുണ്ടായെങ്കില് മത്സരഫലം മറ്റൊന്നായേനെ. രോഹിതും റായിഡുവും നന്നായി ബാറ്റ് വീശിയെന്നും യുവരാജ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: