കോഴിക്കോട്: ഒന്‍പതര കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പോലീസ് പിടിയില്‍. കോഴിക്കോട് പയ്യാനക്കല്‍ സ്വദേശികളായ കല്ലായി ചാമുണ്ടിവളപ്പ് പി.ടി. അബിനാസ് (31), കല്ലായി ചാമുണ്ടിവളപ്പ് നാസര്‍(32) എന്നിവരെയാണ് ഫറോക്ക് പഴയപാലത്തിനടിയില്വെച്ച് പോലീസ് അറ് ചെയ്തത്. കഞ്ചാവ് പൊതിയാനുള്ള ഒരു കെട്ട് പ്ലാസ്റ്റിക് കവറുകളും, തൂക്കാനുള്ള ത്രാസും പ്രതികളില്‍ നിന്ന് പോലീസ് കണ്ടെടുത്തു.
സിറ്റി പോലീസ് കമ്മീഷണര്‍ പി. എ. വത്സന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സിറ്റി സൗത്ത് സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ എ.ജെ. ബാബുവിന്റെ നേതൃത്വത്തില്‍ ചെറുവണ്ണൂര്‍ സിഐ ടി. സജീവനും, എസ്ഐ പി.കെ. ചാത്തുനായരുമടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ചെറുകിട കഞ്ചാവ് വില്പനക്കാര്ക്കും കഞ്ചാവ് എത്തിച്ച് കൊടുക്കുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് ഷാഡോ പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. കമ്പം, തേനി ഭാഗങ്ങളില്‍ നിന്നാണ് കോഴിക്കോടിന്റെ വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവ് വില്പനയ്ക്ക് എത്തിക്കുന്നതെന്ന് പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ വ്യക്തമായതായി കോഴിക്കോട് സിറ്റി സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ എ.ജെ. ബാബു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അന്യസംസ്ഥാന തൊഴിലാളികളെയും സ്കൂള്‍-കോളജ് വിദ്യാര്‍ത്ഥികളെയും കേന്ദ്രീകരിച്ചാണ് പ്രതികള്‍ കഞ്ചാവ് വില്പന നടത്തിയിരുന്നത്. പ്രതികള്‍ അറസ്റ്റിലായതിന് ശേഷവും മൊബൈല്‍ ഫോണുകളിലേക്ക് കഞ്ചാവ് ആവശ്യപ്പെട്ട് അന്യസംസ്ഥാനതൊഴിലാളികളുടെയും യുവാക്കളുടെയും ഫോണ്‍കോളുകള്‍ വന്നതായി പോലീസ് അറിയിച്ചു.
നല്ലളം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ സുനില്‍, ശ്രീനിവാസന്, സിപിഒ വിജു, ഷാഡോ പോലീസ് അംഗങ്ങളായ സുധര്‍മ്മന്‍, ലതീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: